കാന്തല്ലൂരിലെ ശീതകാലപച്ചക്കറിപ്പാടങ്ങളിൽ കാട്ടുപോത്തിന്റെ ആക്രമണം രൂക്ഷമായി. രണ്ട് ദിവസത്തിനിടെ ആറ് ഏക്കറിലെ ഉരുളക്കിഴങ്ങ് കൃഷി നശിപ്പിച്ചു.
കാന്തല്ലുരില്‍ ഏറ്റവും അധികം ഉരുളൻക്കിഴങ്ങ് കൃഷി നടക്കൂന്ന കൊളത്താമല ഭാഗത്താണ് കാട്ടുപോത്തിന്റെ ആക്രമണം രൂക്ഷം. ജൂഡ്, മുത്തു, രാമകൃഷ്ൻ എന്നിവരുടെ ആറ് ഏക്കറിലെ കൃഷി കാട്ടുപോത്ത് പൂർണമായും നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ കിഴങ്ങുകൾ ഭൂരിഭാഗവും തിന്നുതീർത്തു മിച്ചംവന്നവ ചവുട്ടിമെതിച്ചു. പകൽസമയത്താണ് കാട്ടുപോത്ത് കൃഷിയിടങ്ങളിൽ നിലയുറപ്പിക്കുന്നത്. ഒരുമാസം മുമ്പ് പാടത്തിന് കാവൽ നിന്നയാളെ കാട്ടുപോത്ത് ആക്രമിച്ചു. വയറിൽ കുത്തേറ്റ കാവൽക്കാരൻ ചികിത്സയിലാണ്. സ്വര്‍ണ്ണം പണയപ്പെടുത്തിയും, കടം വാങ്ങിയും കൃഷി ഇറക്കിയ കര്‍ഷകർക്കാണ് വന്യമൃഗശല്യം ഇരുട്ടടിയായത്.
കാട്ടുപോത്ത് കൃഷിയിടങ്ങളില്‍ ഇറങ്ങിയ വിവരം കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും വനപാലകർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒറ്റയാൻ കാട്ടുപോത്തിന് ചെവി കേള്‍ക്കില്ലെന്നും പടക്കം പൊട്ടിച്ച ഓടിക്കാന്‍ സാധിക്കില്ലെന്നാണ് വിശദീകരണം.
തകർന്ന് കിടക്കുന്ന ചന്ദന സംരക്ഷണ വേലികൾക്കിടയിലൂടെയാണ് വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലും ജനവാസമേഖലയിലും എത്തുന്നത്. കാട്ടാന തകര്‍ത്തവേലികള്‍ പുനസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും നടപ്പിലായില്ല.