E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കോൺഗ്രസുകാർ സ്ഥാപിച്ച ഫ്ലെക്സ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കോൺഗ്രസുകാർ തന്നെ കീറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസുകാർ സ്ഥാപിച്ച ഫ്ലെക്സ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കോൺഗ്രസുകാർ തന്നെ കീറി. ഒാണാഘോഷത്തോടനുബന്ധിച്ച് ജവഹർ ബാലവേദി സംഘടിപ്പിച്ച പരിപാടിയുടെ പ്രചാരണബോർഡുകളാണ് പ്രവർത്തകർ നശിപ്പിച്ചത്. പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്ലക്സ് കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. 

കോൺഗ്രസ് എ ഗ്രൂപ്പിലെ ചേരിപ്പോരാണ് പാർട്ടി ഫ്ളക്സ് നശിപ്പിക്കിന്നതിലേയ്ക്ക് വരെയെത്തിയത്. പ്രദേശിക നേതാക്കളുടെ ചിത്രങ്ങൾക്ക് പുറമെ ചിലയിടങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.എം ഹസൻ, തിരുവഞ്ചൂർ രാധാഷ്ണൻ ആന്റോ ആന്റണി എന്നിവരുടെ ഉൾപ്പെടെെചിത്രങ്ങൾ കീറിക്കളഞ്ഞിട്ടുണ്ട്. ബാലജനവേദി ജില്ലാ കമ്മറ്റി പൊൻകുന്നത് സംഘടിപ്പിച്ച ഒാണാഘോഷ പരിപാടിയായ പൂവിളിയുടെ പ്രചരണാർഥം സ്ഥാപിച്ച ഫ്്ളക്സ് ബോർഡുകളിൽ നിന്നാണ് നേതാക്കളുടെ ചിരിച്ച ചിത്രങ്ങൾ വലിച്ചു കീറിയത്. രാത്രിയിൽ രണ്ടു ബൈക്കുകളിലായെെത്തിയ ഖദർദാരികളായ മൂന്നുപേരാണ് ദൃശ്യങ്ങളിൽ ഫ്ലളക്സ് കീറുന്നതായി ഉള്ളത്. ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയാണ് പ്രവർത്തകരെ കുടുക്കിയത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ, വാർഡ് പ്രസിഡന്റ് എന്നിവരാണ് ദൃശ്യങ്ങളിൽ ഉള്ളത്. മിനി സിവിൽ സ്റ്റേഷൻ, പുത്തനങ്ങാടി, കുരിശിങ്കൽ ജംങ്ഷൻ എന്നിവിടങ്ങളിലെ ഫ്്ളക്സുകളും നശിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചിക്കുന്നുണ്ട്. ഇതിനിടെ പ്രതികളെ തിരിച്ചറിഞ്ഞതോടെ പരാതിക്കാരും മുങ്ങിയിരിക്കുകയാണ്. അതേസമയം ചെറിയ പ്രശ്നം മാത്രമാണിതെന്നും കാര്യമാക്കേണ്ടതില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.