കൊച്ചി തമ്മനം പുഞ്ചത്തോടുവക്കിലെ മഴക്കുഴിയിൽ നരകിച്ച് കിടന്നിരുന്ന മുസ്തഫയ്ക്ക് ജനകീയകൂട്ടായ്മയിൽ വീടൊരുങ്ങി. കാൻസർ ബാധിതനായ മുസ്തഫയുടെയും കുടുംബത്തിന്റെയും യാതന മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
മൂന്നു മാസം മുന്‍പ് ഒരു മഴയില്‍ കൊച്ചി മുങ്ങിയപ്പോൾ മനോരമ ന്യൂസ് കണ്ട കാഴ്ച ഇതായിരുന്നു.
ആ കാലം കഴിഞ്ഞു.ഇനി മുസ്തഫയുടെ തലക്കുമുകളില്‍ ചോര്‍ന്നോലിക്കാത്ത മേല്‍ക്കൂരയുണ്ട്. ഒപ്പം , ഉറപ്പുള്ള ചുവരുകളുടെ സംരക്ഷണവും. തമ്മനം മെയ്ഫസ്റ്റ് റോഡില്‍ എകെജി നഗറിലാണ് സ്വപ്നവീട് പൂര്‍ത്തിയായത്.
മുസ്തഫക്ക് സഹായവുമായി ഒട്ടേറെ പേർ ഒാടിയെത്തി. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളും റെസിഡന്‍റ്സ് ആസോസിയേഷനുകളും ചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ചു. പിന്നെ ഒരാഴ്ച നീണ്ട ധനസമാഹരണം. സമാനതകളില്ലാത്ത സന്നദ്ധ പ്രവർത്തനത്തിന്റെ ഫമാണ് ഈ വീട്. ജനകീയ സമിതിയുടെ ഈ ഉദ്യമത്തിന് പിന്തുണയായി കൈമെയ്മറന്ന് എല്ലാ രാഷ്ട്രീയകക്ഷിനേതാക്കളും രംഗത്തിറങ്ങി. തൃക്കാക്കര എം എല്‍ എ പിടി തോമസാണ് വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചത്.
തോരാത്ത കണ്ണീരിനൊടുവിൽ സ്വന്തംവീടിന്റെ സുരക്ഷയൊരുങ്ങിയ. ഇവര്‍ക്കിനി സമാധാനമായി ഉറങ്ങാം.