കൊച്ചി വൈപ്പിൻ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോളജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ അമ്പത്തി മൂന്ന് ആർട്സ് ആൻഡ് സയൻസ് കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം നാട്ടിലൊരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്ന വൈപ്പിൻ കരക്കാരുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാര നിമിഷത്തിനാണ് മുഖ്യമന്ത്രി തിരികൊളുത്തിയത്. അഞ്ഞൂറ് കോടി രൂപ ചെലവിൽ സംസ്ഥാനത്തെ അമ്പത്തി മൂന്ന് ആർട്സ് ആൻഡ് സയൻസ് കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി , കോളജുകൾ മത നിരപേക്ഷമാകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും വാചാലനായി.
എളങ്കുന്നപ്പുഴ ന്യു എൽ പി സ്കൂൾ കെട്ടിടത്തിലാണ് താൽക്കാലികമായി കോളജിന്റെ പ്രവർത്തനം.ബി എ, ബിഎസ് സി , ബി കോം വിഷയങ്ങളിലായി നൂറ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം പ്രവേശനവും ലഭിച്ചു.