കൊടുങ്ങല്ലൂര്‍ മുസിരിസ് പൈതൃകപദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. മന്ത്രി തോമസ് ഐസക് കൊടുങ്ങല്ലൂരില്‍ എത്തി പദ്ധതി നടത്തിപ്പ് അവലോകനം ചെയ്തെങ്കിലും മെല്ലെപ്പോക്ക്് തുടരുകയാണ്.
ഒന്നര വര്‍ഷം മുമ്പാണ് കൊടുങ്ങല്ലൂരില്‍ മുസിരിസ് ൈപതൃക പദ്ധതി തുടങ്ങിയത്. രാഷ്ട്രപതി വരെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ നാട്ടുകാര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. നിരവധി കെട്ടിടങ്ങള്‍ ഇതിനോടകം പണിതു. യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ ആവേശം കാട്ടിയിരുന്നു. പിന്നീട് ഇടതുസര്‍ക്കാര്‍ വന്നപ്പോഴും മന്ത്രി തോമസ് ഐസക് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ഏറെ താല്‍പര്യമെടുത്തു. തുടര്‍പദ്ധതികളായി പലതും പ്രഖ്യാപിച്ചു. ബജറ്റില്‍ തുകയും വകയിരുത്തി. പക്ഷേ, സര്‍ക്കാരിന്റെ ചുവപ്പുനാടയുടെ കുരുക്കില്‍ മുസിരിസ് പദ്ധതിയും ഇപ്പോള്‍ ഇഴയകുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതിയുടെ ആസ്ഥാനം കെ.കെ.ടി.എം. കോളജിലെ ഗവേഷണ, കണ്‍വന്‍ഷന്‍ സെന്ററാണ്. 18 കോടി രൂപയാണ് ഇതിനു ചെലവിട്ടത്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും കെട്ടിടത്തിനുള്ളില്‍ ഒന്നും വന്നില്ല. ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളും ജലപാതകളുമെല്ലാം കോർത്തിണക്കിയുള്ള ബോട്ട് സർവ്വീസ് മാത്രം നന്നായി പോകുന്നു. മറ്റു തുടര്‍പദ്ധതികള്‍ക്കു വേഗം കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.