സംസ്ഥാനത്തെ മികച്ച കര്‍ഷകനുള്ള ഹരിതമിത്ര പുരസ്കാരം നേടിയ തൃശൂര്‍ മാള കുണ്ടൂര്‍ സ്വദേശി ജോണി കൃഷിയില്‍ നേടിയത് ഫുള്‍ എ പ്ലസ് വിജയം. മൂന്നു പതിറ്റാണ്ടു നീണ്ട അദ്വാനമാണ് പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്.
നാല്‍പത് ഏക്കറിലാണ് മാള കുണ്ടൂര്‍ സ്വദേശി ജോണി പാലമറ്റത്തിന്റെ കൃഷി. പച്ചക്കറിയാണ് കൂടുതല്‍. കൊള്ളിയും ചേനയും വാഴയും കാലങ്ങളായി കൃഷിയില്‍ നിന്ന് നേടിത്തന്നത് വന്‍ലാഭം. ഏഴു കിലോ തൂക്കമുള്ള പതിമൂവായിരം ചേനകളാണ് ഇക്കുറി വിളവെടുത്തത്. പന്ത്രണ്ടേക്കറില്‍ ചെയ്ത നെല്‍കൃഷിയും നൂറുമേനി കൊയ്തു. ഏറെ ദോഷകമാര കീടനാശിനികള്‍ ഒഴിവാക്കിയാണ് കൃഷി. വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ തുരത്താന്‍ കെണിയാണ് ഉപയോഗിക്കുന്നത്.
കൃഷിയില്‍ ഇതുവരെ നഷ്ടത്തിന്റെ കണക്കില്ല. കടവുമില്ല. നന്നാദി അദ്വാനിച്ചാല്‍ വിജയം ഒപ്പംനില്‍ക്കുമെന്നതാണ് അനുഭവം. കൃഷിക്കിറങ്ങിയാല്‍ ശ്രദ്ധ ബിസിനസുകളിലേക്ക് തിരിയരുതെന്നാണ് ഹരിതമിത്ര ജേതാവിന്റെ ഉപദേശം. ആത്മയുടെ ബ്ലോക്ക്തല മികച്ച കർഷകനായിരുന്നു. പഞ്ചായത്തിലും കിട്ടി മികച്ച കര്‍ഷകന്‍ പട്ടം. ചാലക്കുടി നഗരസഭയുടെ മികച്ച കർഷകനുള്ള അവാർഡും ഈ കർഷകനെ തേടിയെത്തി.