ജനകോടികൾ ഹൃദയംകൊണ്ടേറ്റുപാടിയ ബലികുടീരങ്ങളെ എന്ന ഗാനത്തിന് അറുപത് വയസ്. 1957ൽ സ്വാതന്ത്ര്യസമരത്തിന്റെ നൂറാം വാർഷികം തിരുവനന്തപുരത്ത് ആഘോഷിച്ചവേളയിൽ കെ.എസ്. ജോർജിലൂടെ കേരളം അനുഭവിച്ചറിഞ്ഞ ഗാനം ആറുപതിറ്റാണ്ടിനുശേഷം അക്ഷരനഗരി വീണ്ടുംഏറ്റുപാടി.
കോട്ടയത്തെ ബെസ്റ്റ് ഹോട്ടലിന്റെ അകത്തളങ്ങളിൽ പിറവിയെടുത്ത വിപ്ലവഗാനം പ്രായഭേദമന്യെ തലമുറകൾ ഏറ്റുപാടി. വയലാറിന്റെ തൂലികയിൽ പിറന്ന ഗാനത്തിൽ ദേവരാജന്റെ മാസ്മരകിക ചേർന്നതോടെ സാധാരണക്കാർക്ക് അതൊരു ആവേശമായി. രണസ്മാരകങ്ങളുടെ സ്മരണകൾ വീണ്ടും ഇരമ്പി.
1962 മുതലാണ് ബലീകുടീരങ്ങളെ എന്ന ഗാനം കെ.പി.എ.സി.യുടെ അവതരണഗാനമാകുന്നത്. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നേത്യത്വത്തിലായിരുന്നു കോട്ടയത്ത് പരിപാടി സംഘടിപ്പിച്ചത്. വിപ്ലവഗായിക മേതിനി ഉൾപ്പെടയുള്ളവർ പങ്കെടുത്തു.