കൊച്ചി -മംഗളുരു ഗ്യാസ് പൈപ്പ് ൈലൻ പദ്ധതി അവസാന ഘട്ടത്തിലേക്ക്. ഭൂമിയേറ്റെടുക്കൽ പൂർത്തിയായതോടെ എല്ലാ ജില്ലകളിലും നിർമാണം തുടങ്ങി. ഒന്നര വർഷത്തിനകം പദ്ധതി കമ്മിഷൻ ചെയ്യും
2007 ലാണ് കൊച്ചിയിൽ നിന്നും കൂറ്റനാട് വഴി മംഗളുരുവിലേക്ക് പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഗെയിലിന് സർക്കാർ അനുമതി നൽകുന്നത്. ജനകീയ എതിർപ്പിനിടെ തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതിക്ക് സർക്കാർ മാറിയതോടെ വീണ്ടും ജീവൻ വച്ചു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതോടെ പൈപ്പിടുന്ന ജോലികൾ ആരംഭിച്ചു. കൃത്യമായ രേഖകൾ ഉള്ള ഭൂമികളിൽ നിന്നും മുറിച്ച് മാറ്റുന്ന മരങ്ങൾക്ക് ഉടനടി നഷ്ടപരിഹാരം നൽകുന്നതിനാൽ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാര്‍ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്