അങ്കമാലി നായത്തോടില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. നായത്തോട് കവല മുതല്‍ കവരപ്പറമ്പ് പള്ളി വരെയുള്ള ഭാഗത്തെ കുഴികള്‍ നികത്തിയായിരുന്നു പ്രതിഷേധം
വടക്കൻ ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരിൽ വലിയ വിഭാഗവും യാത്രചെയ്യുന്ന നായത്തോട് വിമാനത്താവള റോഡ് സഞ്ചാരയോഗ്യമല്ലാതെയായിട്ട് ഏറെക്കാലമായി. വാട്ടർ അതോറിറ്റി പൈപ്പിടാൻ വേണ്ടി കുഴിച്ചതാണ് റോഡ് തകരാര്‍ കാരണം. കുഴി നികത്താന്‍ വാട്ടർ അതോറിറ്റി അടയ്ക്കേണ്ട വിഹിതം നല്‍കാത്തതിനാൽ േറാഡ് നന്നാക്കാനാവില്ലെന്നാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ നിലപാട്. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ. വകുപ്പു മന്ത്രിമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.
റോഡ് നന്നാക്കാന്‍ ഫണ്ടില്ലെന്നായിരുന്നു വിശദീകരണം. ഇതോടെയാണ് നായത്തോട് മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ കുഴി നികത്താന്‍ രംഗത്തെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ രണ്ട് കിലോമീറ്റർ ദൂരത്തോളം റോഡിലെ കുഴികൾ നികത്തി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.