ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്തിൽ മുപ്പത് കുടംബങ്ങളുടെ വഴിക്കുവേണ്ടി വീട്ടമ്മയുടെ ഒറ്റയാൾ പോരാട്ടം. കോട്ടയം അയ്മനം പഞ്ചായത്തിലെ മുട്ടേൽ കോളനിവാസിയായ ശ്യാമളയാണ് പതിനഞ്ച് വർഷത്തിലേറെയായി വഴിയ്ക്കുവേണ്ടിയുള്ള പോരാട്ടം നടത്തുന്നത്. പഞ്ചായത്ത് മുതൽ കലക്ടറേറ്് വരെ കയറിയിറങ്ങിയിട്ടും ഇതുവരെ വഴിതുറന്നില്ല.
പഞ്ചായത്തിന്റെ മുക്കും മൂലയും വരെ വിരൽത്തുമ്പിലലെത്തിയിട്ടും മുട്ടേൽ കോളനി നിവാസികൾക്ക് വീട്ടിൽ പോകാൻ കഷ്ടി നടപ്പാതെ മാത്രം. ശ്യാമളയും നാട്ടുകാരും പതിനഞ്ച് വർഷമായി കാത്തിരിക്കുകയായാണ് വാഹനം കടന്നുവരാനുള്ള ഒരുവഴിയ്ക്ക് വേണ്ടി. കാത്തിരിപ്പ് ഒരു വഴിക്കായി എന്നല്ലാതെ ഒന്നും സംഭിവിച്ചില്ല..കോളനിയിലെ മലിന ജലം ഒഴികാനായി നിർമിച്ച ഒാടയ്ക്ക് മുകളിൽ നിരത്തിയിരിക്കുന്ന സ്ലാബാണ് ഇവരുടെ നടവഴി.
ഇരു ചക്രവാഹനം ഇതിലൂടെ കഷ്ടിച്ച് വരുമെങ്കിലും ചിലഭാഗത്ത് എത്തുമ്പോൾ നടന്നുവന്നാൽ മതിയെന്ന് തോന്നിപ്പോകും. കോളനിയിലെ മിക്കവീടുകളുടെയും നിർമാണം പാതിവഴിയിലാണ്. വാഹനം കടന്നുവരുന്ന വഴിയില്ലാത്തതിനാൽ നിർമാണ സാമഗ്രികൾ എത്തക്കൻ കഴിയാത്തതാണ് കാരണം. കോടതി വിധിയുണ്ടായിട്ടും പഞ്ചായത്തോ, ജില്ലാ ഭരണകൂടമോ നാളിതുവരെയായും ഒരു നടപടി കൈക്കൊണ്ടിട്ടില്ല.