ഹൈറേഞ്ചിലെ ദേശീയയപാത വികസനം യാഥാര്‍ഥ്യത്തിലേക്ക്. കൊച്ചി-ധനുഷ്‌ക്കോടി ദേശീപാതയിലെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ തുടങ്ങി.
തിരക്കേറിയ കൊച്ചി-ധനുഷ്‌ക്കൊടി ദേശീയപാതയിലെ അപകടക്കെണിയായ ഭാഗമാണ് മൂന്നാര്‍ മുതല്‍ ബോഡിമെട്ട്വരെയുള്ള ഭാഗം. വന്‍ താഴ്ച്ചയുള്ള കൊക്കയുള്ള ഈഭാഗത്ത് റോഡിന്റെ വീതി നാലുമീറ്ററില്‍ താഴെയാണ്. അതുകൊണ്ട് തന്നെ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമാണ് കടന്നുപോകുവാന്‍ കഴിയുന്നത്. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കണമെങ്കില്‍ കിലോമീറ്ററുകള്‍ പുറകോട്ട് പോകണം. അതുകൊണ്ട് അപകടങ്ങളും ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. പാറപൊട്ടിച്ച് പത്തുമീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഇരുനൂറ്റി അറുപത്തിയെട്ട് കോടിരൂപയാണ് കരാര്‍തുക. രണ്ട് വര്‍ഷമാണ് കാലാവധിയുള്ളത്. എന്നാല്‍ കാവധിയ്ക്ക് മുമ്പ് തന്നെ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ പൂര്‍ത്തികരിക്കുവാനാണ് ശ്രമം നടക്കുന്നത്.
റോഡ് നിര്‍മാണം തുടങ്ങുന്നതിന്റെ ഭാഗമായി ഭൂമി പൂജയും നടന്നു. കേന്ദ്ര മന്ത്രിയുടെ സമയമനുസരിച്ച് വിപുലമായ രീതിയില്‍ നിര്‍മ്മാണോദ്ഘാടനം നടത്തുന്നതിനാണ് ആലോചന.