നടപ്പാതയ്ക്കായി മഹാരാജാസ് കോളജിന്റെ ഭൂമി കെ.എം.ആർ.എൽ ഏറ്റെടുത്തതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥികളെ വിശ്വാസത്തിലെടുക്കാതെയാണ് കോളജ് അധികൃതർ ഭൂമി വിട്ടുനൽകിയതെന്നാണ് ആരോപണം.
എസ്എഫ്ഐയുടെയും കെഎസ്്യുവിന്റെയും നേതൃത്തിലായിരുന്നു പ്രതിഷേധം. കെ.എം.ആർ.എൽ ഏറ്റെടുത്ത ഭൂമിയിൽ വിദ്യാർഥികൾ മനുഷ്യമതിൽ തീർത്തു.
നഗരസൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായാണ് ജനറൽ ആശുപത്രിക്ക് മുന്നിലൂടെയുള്ള റോഡിന്റെ ഇരുവശത്തും നടപ്പാതപണിയുന്നത്. പാതയക്കായി ജനറൽ ആശുപത്രിയുടെ സ്ഥലവും കെ.എം.ആർ.എൽ. ഏറ്റെടുത്തിരുന്നു. ഇവിടെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.