ഇടുക്കി കമ്പംമെട്ട് ടൗണിന്റെ സമഗ്രവികസനത്തിന് വനംവകുപ്പിന്റെ സഹകരണം തേടി കരുണാപുരം ഗ്രാമപഞ്ചായത്ത്. ബസ് സ്റ്റാൻഡും വ്യാപാര സമുച്ചയവും നിർമിക്കാൻ സ്ഥലം വിട്ടുനൽകണമെന്നാണ് ആവശ്യം. ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ പ്രദേശത്ത് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.
അതിർത്തി പട്ടണമായ കമ്പംമെട്ടിലെ ഗതാഗത കുരുക്കുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം. കമ്പംമെട്ടില്‍ പഞ്ചായത്തിന് ഒരു തുണ്ട് ഭൂമിയില്ല അതുകൊണ്ടുതന്നെ വികസനം മന്ദഗതിയിാണ്. നിലവില്‍ റവന്യു, വനംവകുപ്പുകളുടെ കൈവശമാണ് പ്രദേശത്തെ മുഴുവൻ സർക്കാർ ഭൂമിയും. ടൗണില്‍ വനംവകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള രണ്ടേ മുക്കാല്‍ ഏക്കര്‍ സ്ഥലം വിട്ടുനൽകണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം. ബസ് സ്റ്റാൻഡ്, വ്യാപാര സമുച്ചയം, പച്ചക്കറി ചന്ത, ശുചിമുറി എന്നിവ നിർമിക്കാനാണ് പദ്ധതി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷകണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും കമ്പംമെട്ട് വഴി ശബരിമലയിലേയ്ക്ക് പോകുന്നത്. അയ്യപ്പൻമാർക്ക് വിരിവെക്കാനും പാർക്കിങ്, ശുചിമുറി സൗകര്യങ്ങൾ
കമ്പംമേട്ടിൽ ഒരുക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്. രാത്രി കാലങ്ങളില്‍ ടൗണിലെത്തുന്ന പലരും പൊതു സ്ഥലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് പതിവാണ്. ഇത് നാട്ടുകാർക്കും വ്യാപാരികള്‍ക്കും ഓട്ടോ ടാക്സി ഡ്രൈവർമാർക്കും ബുദ്ധിമുട്ടാകുന്നു. പഞ്ചായത്തിന്റെ ആവശ്യം വനംവകുപ്പ് അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഭരണ സമിതി.