കോതമംഗലം കുടമുണ്ടക്കവലയിലെ ചെളിക്കണ്ടത്തിൽ കാൽപന്തുകളി. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയാണ് ഗതകാലസമൃതികളുണർത്തുന്ന തരത്തിൽ വേറിട്ടൊരു ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.
ചെളി നിറഞ്ഞ പാടത്ത് കാൽപന്ത് തട്ടി ട്രോഫി നേടാൻ ഇറങ്ങിയത് എട്ട് ടീമുകൾ. വാശിയേറിയ മത്സരത്തിൽ ഗോളടിക്കാനുള്ള പരിശ്രമത്തിനിടെ പലരും ഒട്ടേറെ തവണ ചെളിക്കണ്ടത്തിൽ മൂക്ക് കുത്തി വീണു. പക്ഷേ അതിനൊന്നും മത്സരവീര്യം കെടുത്താന്‍ കഴിഞ്ഞില്ല.
എതിരാളിയുടെ ഗോൾ മുഖം ലക്ഷ്യമിട്ട് പന്ത് തട്ടിമുന്നേറുന്നവരെ പ്രോത്സാഹിപ്പിക്കാൻ പാടത്തിന്റെ കരയിൽ വൻ ജനക്കൂട്ടവും എത്തിയിരുന്നു. പഴയ കാലത്തിന്റെ ഒാർമ പുതുക്കലായി മാറി ഡിവൈഎഫ‍്‌ഐ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൽപന്തുകളി മത്സരം
കുടമുണ്ട ടീം ഒന്നാം സ്ഥാനവും, കോഴിപ്പിള്ളി ടീം രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ ഒാണക്കാലത്ത് ഒാട്ടമത്സരത്തിനായിരുന്നു കുടമുണ്ടക്കവലയിലെ ചെളിക്കണ്ടം സാക്ഷ്യം വഹിച്ചത്.