സംസ്ഥാനത്ത് തുടർച്ചയായ ഹർത്താലുകൾക്കെതിരെ ഇടുക്കിയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. പാലും, പത്രവും ഒഴിവാക്കുന്നതുപോലെ ഹർത്താലുകളിൽ നിന്ന് വിദ്യാഭ്യാസ സഥാപനങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യം. പഠിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഷട്രീയ നേതാക്കൾക്കും മന്ത്രിമാർക്കും നിവേദനം നൽകാനൊരുങ്ങുകയാണ് വിദ്യാർഥികൾ.
ഹർത്താലായാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവർ വിദ്യാർഥികളാണെന്നാണ് മിക്കവരുടെയും ധാരണ. ഹർത്താലല്ലെ സന്തോഷായില്ലെ എന്ന് ഇനി പിള്ളേരോട് ചോദിച്ചാൽ വിവരം അറിയും. പ്രത്രേകിച്ച് ഇടുക്കിയിലെ ചുണക്കുട്ടികളോട്.
മത്സരിച്ച് ഹർത്താൽ നടത്തി ജനങ്ങളെ വട്ടംകറക്കുന്ന രാഷ്ട്രീയ നേതാക്കളോടാണ് വിദ്യാർഥികളുടെ അരിശം മുഴുവൻ. അതിന് തക്കതായ കാരണവുമുണ്ട്.
മാർക്ക് കുറഞ്ഞാൽ കുറ്റപ്പെടുത്താൻ ആളുകളുണ്ട്, അതിനുള്ള അവസരം ഒരുക്കിയോ എന്ന് ആരും നോക്കാറില്ല . ഇടുക്കി സഹോദയയുടെ കീഴിലുള്ള 30 സിബിഎസ്ഇ സ്കൂളിലെ വിദ്യാർഥികളാണ് ഹർത്താലുകൾക്കതിരെ രംഗത്തുവന്നത്.