മധ്യകേരളത്തില്‍ ബിജെപി ഹര്‍ത്താല്‍ പൂര്‍ണം. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് ചിലയിടങ്ങളിൽ നേരിയ സംഘർഷത്തിനിടയാക്കി. കോട്ടയത്ത് ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദിച്ചു. കോട്ടയം ടൗണില്‍ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയാണ് കൈയേറ്റമുണ്ടായത്.
പൊൻകുന്നം ചിറക്കടവിൽ മാരകായുധങ്ങളുമായെത്തിയ സംഘം ബിജെപി മണ്ഡലം ഓഫീസായ ശ്രീധരൻ സ്മാരക കേന്ദ്രം അടിച്ച് തകർത്തു. സംഭവത്തിന് പിന്നിൽ സി പി എം ഡി വൈ എഫ് ഐ പ്രവർത്തകരാണന്ന് ബിജെപി ആരോപിച്ചു. പൊൻകുന്നം സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
വൈക്കത്തും, കളമശേരിയിലും, തുറവൂരിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ആലുവയിൽ സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചു.തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍.മരണവീട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് ആക്രമിച്ച ഹര്‍ത്താലനുകൂലികള്‍ വാഹനത്തിന്‍റെ ചില്ല് തകര്‍ത്തു. കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കാനുള്ള നീക്കം ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ തടഞ്ഞത് ഉന്തുംതള്ളുമായി. വാഗമണ്ണില്‍ കടയടപ്പിക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അർധരാത്രി പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ എത്തിയ ദീർഘദൂരയാത്രക്കാർ റയിൽവേ സ്റ്റേഷനുകളിലും ബസ്്സ്റ്റാൻഡുകളിലും കുടുങ്ങി.
പൊലിസ് ബദൽ യാത്രാ സൗകര്യം ഒരുക്കി. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി.