ചിന്നക്കനാലിൽ ജനവാസമേഖലയിൽ ഭീതി വിതയ്ക്കുന്ന ഒറ്റയാനെ പിടികൂടാനുള്ള ദൗത്യം വനം വകുപ്പ് തത്കാലം ഉപേക്ഷിച്ചു. കുങ്കിയാനകളെ ഉപയോഗിച്ച് ഒറ്റയാനെ മെരുക്കാനുള്ള ശ്രമം മൂന്നാം ദിവസവും പരാജയപ്പെട്ടതാണ് കാരണം. അഞ്ച് തവണ മയക്കുവെടിയേറ്റ ഒറ്റയാൻ വനത്തിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
ബുധനാഴ്ച രണ്ട് തവണ മയക്കുവെടിയേറ്റ അരിക്കൊമ്പൻ അർധരാത്രി തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നു. വ്യാഴാഴ്ച അതിരാാവിലെ ഒറ്റയാനെ തേടി ഉദ്യോോഗസ്ഥർ തലങ്ങും വിലങ്ങും പാഞ്ഞു. ഇരുപത് കിലോമീറ്ററിലേറെ ഓടിയതിന് ശേഷം മുത്തുമ്മൻ കോളനിക്ക് സമീപം നാല് മണിയോടെ അരിക്കൊമ്പന കണ്ടെത്തി. ഇത്തവണ മൂന്ന് മയക്കുവെടിവെച്ചു. ഇതോടെ മരത്തിന് ചുവട്ടിൽ മയങ്ങി നിന്ന ഒറ്റയാനെ തളയ്ക്കാൻ രണ്ട് കുമ്കിയാനകളും മല കയറി.
മയക്കുവെടിക്കും കുമ്കിയാനകൾക്കും ശക്തനായ കൊമ്പനെ ഇത്തവണയും തളർത്താനായില്ല. ഇതോടെ തോൽവി സമ്മതിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും കുമ്കിയാനകളും മലയിറങ്ങി.
തുടർച്ചയായി രണ്ട് ദിവസം വെടിയേറ്റ കൊമ്പൻ ക്ഷീണിതനാണ്. ഇതാണ് ദൗത്യം ഒരാഴ്ചക്ക് ശേഷം പുനരാരംഭിക്കാനുള്ള തീരുമാനം. പ്രകോപിതനായ ഒറ്റയാൻ വരും ദിവസങ്ങളിൽ നാട് വിറപ്പിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.