കേന്ദ്രപൊതുമേഖലാസ്ഥാപനമായ കൊച്ചിൻ കപ്പൽശാല 25 ശതമാനം ഒാഹരി വിൽക്കുന്നു. 423 മുതൽ 432 രൂപവരെയാണ് ഒാഹരിവില നിശ്ചയിച്ചിരിക്കുന്നത്. ഒാഹരി വിൽപനയ്ക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകൾ സമരത്തിലാണ്. ഒടുവിൽ എതിർപ്പുകളെല്ലാം അവഗണിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ആ തീരുമാനമെടുത്തു. കപ്പൽ നിർമാണമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ കൊച്ചി കപ്പൽശാലയുടെ 25 ശതമാനം ഓഹരി വിറ്റഴിക്കും.
ഒരു പതിറ്റാണ്ടായി നടന്നു വന്ന പ്രവർത്തനങ്ങൾക്ക് ഒടുവിൽ പ്രാഥിക വിപണയിലിറങ്ങാനുള്ള തീരുമാനത്തിന് അംഗീകാരം. അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന ഒാഹരി വിൽപന അഞ്ചിന് അവസാനിക്കും. തുർന്ന് ഒരാഴ്ചയ്ക്കുള്ളിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റിങ് നടക്കും പത്തുരൂപയാണ് ഒാഹരിക്ക് മുഖവില നിശ്ചയിച്ചിട്ടുള്ളത്. 3.30കോടി ഒാഹരിയാണ് വിറ്റഴിക്കുന്നത്.
കേന്ദ്രഷിപ്പിങ് ധനമന്ത്രാലയങ്ങൾ ഒാഹരി വിൽപനയ്ക്ക് അന്തിമാനുമതി നൽകിതോടെയാണ് നടപടി ക്രമങ്ങൾ പൂർത്തിയായത് അഞ്ചുവർഷത്തിനിടെ ആയിരം കോടിയിലേറെ രൂപ കേന്ദ്രസർക്കാരിന് ലാഭവിഹിതമായി നൽകിയ കപ്പൽശാല സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവിധ തൊഴിലാളിയൂണിയനുകളുടെ വാദം. ഇതിനെതിരെ യൂണിയനുകൾ പ്രക്ഷോഭത്തിലുമാണ്. 1972ൽ നിർമാണമാരംഭിച്ച കപ്പൽ ശാലയുടെ ആദ്യഘട്ടം പ്രവർത്തനസജ്ജമായത് 1981ലാണ്. എം വി റാണി പത്മിനിയിൽ തുടങ്ങി ഇപ്പോൾ വിമാനവാഹിനിയായ ഐഎൻസ് വിക്രാന്തിലെത്തി നിൽക്കുന്നു കൊച്ചി കപ്പൽ ശാലയുടെ നിർമാണ ൈവദഗ്ധ്യം.