ആലപ്പുഴ നഗരത്തില്‍ ശുദ്ധജലവിതരണം കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് ജലഅതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറെ കോണ്‍്ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. മൂന്നുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. നഗരത്തില്‍ വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യംകലരുന്നതായി മനോരമ ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
മുനിസിപ്പാലിറ്റി പരിധിയില്‍ ലഭിക്കുന്ന കലക്കവെള്ളവുമായാണ് കൊറ്റംകുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലഅതോറിറ്റിയില്‍ പ്രതിഷേധമിരമ്പിയത്. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ.ഷീജയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തുടര്‍ച്ചയായി നഗരത്തിന്റെ വിവിധമേഖലകളില്‍ കുടിവെള്ളം മുടങ്ങുന്നതായും ലഭിക്കുന്ന ജലം ഉപയോഗപ്രദമല്ലെന്നും പരാതിപ്പെട്ടു.
ചാത്തനാട്, വടികാട്, ഹോളിഫാമിലി എന്നിവിടങ്ങളിലെ പമ്പിങ് കാര്യക്ഷമമാക്കുമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉറപ്പുനല്‍കി. പരാതികള്‍ പറഞ്ഞാല്‍ പരിഹാരമുണ്ടാക്കാന്‍ മാസങ്ങള്‍ സമയമെടുക്കുന്നതിനാൽ പ്രത്യേക പരാതിപരിഹാരസംവിധാനം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിവിധസംഘടനകളുടെ നേതൃത്വത്തിലും ജലഅതോറ്റി ഒാഫിസിന് മുന്നില്‍ പ്രതിഷേധം നടന്നു