നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി ബന്ധമുള്ള എംഎൽഎമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിനൊടുവിൽ സമരഭടൻമാർ സ്വയംസേവകരായപ്പോൾ പൊലീസും അമ്പരന്നു. വന്നതൊരു വരവായിരുന്നു. എല്ലാ ബന്ധനങ്ങളം തർകർത്ത് മുന്നേറുമെന്നായിരുന്നു പ്രഖ്യാപനം. പൊലീസ് ബാരിക്കേഡുകളും ആവേശത്തള്ളലിൽ മറിഞ്ഞു. കാത്തു നിന്ന പൊലീസ് പതിവുകളൊന്നും തെറ്റിച്ചില്ല. പ്രവർത്തകർ ജനലപീരങ്കിയിൽ നന്നഞ്ഞു.
പിന്നെ പതിവ് ചടങ്ങുകൾ മുദ്രാവാക്യം വിളി. പ്രതിഷേധ യോഗം. അറസ്റ്റില്ലാത്തിതിനാൽ ഇനി സമരക്കാർക്ക് പിരിഞ്ഞുപോകാം. പക്ഷേ സംഭവിച്ചതെല്ലാം പതിവിനുവിരുദ്ധം. തച്ചുതകർക്കാൻ വന്നവർ ഞൊടിയിട കൊണ്ട് സന്നദ്ധ പ്രവർത്തകരായി. മാർച്ച് തടയാൻ പൊലീസുയർത്തിയ ബാരിക്കേഡുകൾ യുവമോർച്ചക്കാർ തന്നെ എടുത്തുമാറ്റി. പിന്നെ ഗതാഗത കുരുക്കഴിക്കാനായി ശ്രമം. അതും കഴിഞ്ഞ് സിഐയോട് കുശലവും പറഞ്ഞ് സൗഹൃദവും പങ്കിട്ടായിരുന്നു സമരക്കാരുടെ മടക്കം.