കോട്ടയം ഭാരത് ആശുപത്രിയിൽ മൂന്നു ദിവസമായി നഴ്സുമാർ നടത്തിവന്ന സമരം പിൻവലിച്ചു. പരാതി പറയാനെതതിയപ്പോൾ മോശമായി പെരുമാറിയതിന് നഴ്സിങ് സൂപ്രണ്ട് ക്ഷമ ചോദിച്ചതോടെ നഴ്സുമാർ സമരം പിൻവലിക്കുകയായിരുന്നു. ബുധനാഴ്ച ജില്ലാ ലേബർ ഒാഫീസറുടെ നേതൃത്വത്തിൽ ബുധനാഴ്ച വേതനവർധനയടക്കമുള വിഷയങ്ങളിൽ ചർച്ച നടത്തും.
പരാതി പറയാനെത്തിയവരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ നഴ്സിങ് സൂപ്രണ്ട് ഖേദം പ്രകടിപ്പിച്ചെങ്കിലും മാപ്പ് പറയാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു നഴ്സുമാർ. ഒടുവിൽ പ്രതിഷേധത്തിന് മുമ്പിൽ സൂപ്രണ്ട് മാപ്പു പറഞ്ഞു. ഇതോടെ നഴ്സുമാർ സമരം പിൻവലിച്ചു
കടുത്ത നിലപാടിൽ ഇരുകൂട്ടരും നിന്നപ്പോൾ യൂത്ത് ഫ്രണ്ട് എം. ചർച്ചകൾക്ക് മധ്യസ്തത വഹിച്ചതോടെയാണ് ഒത്തുതീർപ്പിലേക്കെത്തിയത്. വേതന വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പത്തൊമ്പതിന് ജില്ലാ ലേബർ ഒഫീസറുടെ സാന്നിധ്യത്തിൽചർച്ച നടക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും സമര രംഗത്തേയ്ക്കിറങ്ങാനാണ് നഴ്സുമാരുടെ തീരുമാനം.