പനിബാധിച്ച് സംസ്ഥാനത്ത് മരണനിരക്ക് ഉയരുമ്പോള്‍ ആലപ്പുഴ ജില്ലയ്ക്ക് ആശ്വസിക്കാം. മുന്‍വര്‍ഷങ്ങളിലെ പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്ന ജില്ല ഇത്തവണ പനിമരണകണക്കില്‍ പുറകിലാണ്. മഴക്കാലപൂര്‍വ ശുചീകരണത്തിലുള്‍പ്പടെ കാണിച്ച ജാഗ്രതയാണ് രക്ഷയായത്
ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് ആലപ്പുഴയെ വര്‍ഷങ്ങളായി രോഗബാധിതയാക്കിയത്. വെള്ളക്കെട്ട് , പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും വര്‍ധിക്കാന്‍ കാരണമായി. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നേറിയതോടെയാണ് രോഗവ്യാപനം കുറച്ചത്. സംസ്ഥാനത്ത് ഈവര്‍ഷം ഡങ്കിപ്പനി ബാധിച്ച് 118പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ആലപ്പുഴയില്‍ മൂന്നുമരണങ്ങള്‍ മാത്രം. എലിപ്പനി ബാധിച്ച് ഇത്തവണ ഒരാള്‍ മാത്രമാണ് ജില്ലയില്‍ മരണമടഞ്ഞത്. സംസ്ഥാനത്ത് 69പേര്‍ എച്ച് വണ്‍എന്‍വണ്‍ ബാധിച്ച് മരിച്ചപ്പോഴും ആലപ്പുഴ പട്ടികയിലില്ല. 38പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 839 ഡങ്കിപ്പനികളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇത്തവണ അത് 312 ആണ്.
തണ്ണീര്‍മുക്കം, മുഹമ്മ, മാരാരിക്കുളം, താമരക്കുളം ഭാഗങ്ങളിലാണ് പനിബാധിതര്‍ കൂടുതലുള്ളത്. ഈ മേഖലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ജനകീയജാഗ്രത ഇല്ലാതെപോയതാണ് കാരണമെന്നും ഡി.എം.ഒ ചൂണ്ടിക്കാണിക്കുന്നു. ഇടയ്ക്കിടെയുള്ള മഴ രോഗം വരുത്തിവയ്ക്കുമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ ജാഗ്രതയിലാണ് ജില്ല