കോട്ടയം മുണ്ടക്കയത്ത് സിപിഐയില്‍ പൊട്ടിത്തെറി. മണ്ഡലം കമ്മറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് ലോക്കൽ സെക്രട്ടറി ഉള്‍പ്പടെ നൂറിലധികം പ്രവർത്തകരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്.
ഭുമാഫിയയ്ക്ക് ഒത്താശ ചെയ്യുന്നതിനൊപ്പം റിയൽ എസ്റ്റേറ്റ് കച്ചവടത്തിലുമാണ് നേതാക്കളുടെ താൽപര്യമെന്നാണ് പ്രധാന ആരോപണം. നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ മണ്ഡലം കമ്മറ്റിയിലുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ നേതൃത്വം തയാറാകുന്നില്ലെന്നും ഇത്തരം കാര്യങ്ങളിലുള്ള പ്രതിഷേധമാണ് രാജിക്ക് കാരണമെന്നും പാർട്ടി വിട്ടവർ പറയുന്നു. ലോക്കല്‍ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പെടെയുള്ള നൂറിലധികം പ്രവർത്തകരാണ് രാജി നൽകിയത്.
അതേ സമയം പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളടക്കം രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ പാര്‍ട്ടിയിലേയ്ക്കുള്ള പ്രവേശനം സംബന്ധിച്ച് തീരുമാനമായില്ല. രാജിവച്ചവരുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും.