തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി ആവശ്യപ്പെട്ട് മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്താനിരുന്ന ഭൂസമരം മാറ്റിവെച്ചു. കൂടുതൽ തയ്യാറെടുപ്പുകൾ നടത്തേണ്ടതിനാലാണ് സമരം മാറ്റിവെച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സംഘടനയെ തകർക്കാൻ സിപിഎം ശ്രമിക്കുന്നതായും നേതാക്കൾ കുറ്റപ്പെടുത്തി. ആംആദ്മി പാർട്ടിയുടെ പിന്തുണയോടെ ജൂലൈ ഒൻപതിന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഭൂസമരത്തിൽ നിന്നാണ് പെമ്പിളൈ ഒരുമൈ പിൻമാറിയത്.
മാവോയിസ്റ്റ് ബന്ധമെന്ന ആരോപണവും നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസവുമാണ് പിൻമാറ്റത്തിനുള്ള കാരണം. കഴിഞ്ഞ 15നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പെമ്പിളൈ ഒരുമൈ സമരങ്ങളുടെ സൂത്രധാരൻ മനോജിനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് അനുകൂലികൾ മനോജിന്റെ വീട്ടിലെത്തിയെന്നും ചർച്ച നടത്തിയെന്നുമുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. ഇത് തോട്ടം തൊഴിലാളികൾക്കിടയിൽ ഭിന. സമരത്തിന് പങ്കാളിത്തം കുറയുമെന്ന് ഉറപ്പായതോടെയാണ് സമരം മാറ്റിവെക്കാനുള്ള തീരുമാനം.
ഭൂസമരം പരാജയപ്പെടുത്താൻ സിപിഎം നടത്തിയ നീക്കത്തിന്റെ ഭാഗമാണ് പൊലീസ് നടപടിയെന്ന് നേതാക്കള്‍. പൊലീസ് നടപടിയുടെ സത്യാവസ്ഥ തൊഴിലാളികളെ നേരിൽകണ്ട് ബോധ്യപ്പെടുത്തിയ ശേം ഭൂസമരം ആരംഭിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.