കൊച്ചി മഞ്ഞുമ്മലില്‍ മുന്‍ വനിതാ കൗണ്‍സിലറെ ആക്രമിച്ചശേഷം അയല്‍വാസി ജീവനൊടുക്കി. ഏലൂര്‍ മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലറായ ഷിജിയെ ആക്രമിച്ചശേഷം അയല്‍വാസിയായ വിജിലാണ് തൂങ്ങിമരിച്ചത.് നെഞ്ചിലും വയറിലും കുത്തേറ്റ ഷിജിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി മഞ്ഞുമ്മൽ ജനത ജങ്ഷനു സമീപമാണ് വിജിലിൻറെയും ഷിജിയുടെയും വീട്. ഇരുവീടുകളും തമ്മിൽ ഏതാനും അടി വ്യത്യാസമേയുള്ളൂ. ജീവനൊടുക്കിയ വിജിലിൻറെ വീടിൻറെ പുറകിലെ മുറിയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ ഷിജിയെ അയൽ വാസിയാണ് കണ്ടത്. ഷിജിയുടെ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചോരവാർന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. നാട്ടുകാർകാർ ചേർന്ന് ഉടൻ ഷിജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിജിലാണ് തന്നെ കുത്തിയതെന്നും രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായതെന്നും ഷിജി ഡോക്ടറോട് പറഞ്ഞു.
വയറിനും നെഞ്ചിനും കുത്തേറ്റ ഷിജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഷിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസിൽ വിവരമറിയിച്ച് നാട്ടുകാർ സംഭവസ്ഥലത്തെത്തിയപ്പോഴാണ് വിജിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിൻറെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു