മാലിന്യ ശേഖരണത്തിൽ ജനങ്ങളെ സഹകരിപ്പിച്ച് പുതിയ പരീക്ഷണവുമായി കുമളി ഗ്രാമ പഞ്ചായത്ത്. മാലിന്യം വേർതിരിച്ച് നൽകണമെന്ന് ജനങ്ങൾക്ക് പഞ്ചായത്ത് കർശന നിർദേശം നൽകി. പ്ലാസ്റ്റിക്കിനെ തുരത്തുക എന്ന ലക്ഷ്യമാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി മാലിന്യ സംസ്കരണത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനം കുമളി ഗ്രാമപഞ്ചായത്തിനാണ്. എങ്കിലും പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തിന് കീറാമുട്ടിയായി തുടർന്നു. ഇതിന് പരിഹാരം തേടാനുള്ള പദ്ധതിയാണ് പഞ്ചായത്ത് ആവിഷ്ക്കരിച്ചത്. ലക്ഷകണക്കിന് വിനോദ സഞ്ചാരികളാണ് തേക്കടി ഉൾപ്പെടുന്ന പഞ്ചായത്തിൽ ദിവസേന എത്തുന്നത്. കവറിൽ കെട്ടിയ മാലിന്യം സ്വീകരിക്കില്ലെന്നാണ് തീരുമാനം. പകരം മാലിന്യം തരം തിരിച്ച് നൽകണം. റോഡരികിലും, തോടുകളിലും മാലിന്യം തള്ളുന്നത് തടയാൻ കർശന നടപടികളും സ്വീകരിച്ചു.
പ്ലാസ്റ്റിക്ക് തരം തിരിച്ച് പൊടിച്ച് ടാറിംങ്ങിന് നൽകാനാണ് തീരുമാനം.