തൃശൂർ മുണ്ടത്തിക്കോട് ഒരു രാത്രിയിലെ മഴകൊണ്ട് ഒരു കിണർ ഇല്ലാതായി. വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴുകയായിരുന്നു. വീടും അപകടത്തിലായതോടെ മണ്ണിട്ട് കിണർ മൂടേണ്ടി വന്നു.
തൃശൂർ മുണ്ടത്തിക്കോട് ഈയ്യാനിക്കാട്ടിൽ വീട്ടിൽ സത്യവാന്റെയും പുഷ്പാർജനിയുടെയും വീട്ടുമുറ്റത്ത് 13 വർഷമായി ഒരു കിണറുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രി ഇരുട്ടിവെളുത്തപ്പോളേക്കും ആ കിണർ ഇല്ലാതായി. ശക്തമായ മഴയിൽ പതിനഞ്ച് അടിയോളം താഴ്ചയുള്ള കിണർ ഇടിഞ്ഞ് താഴുകയായിരുന്നു.
കിണർ ഇടിഞ്ഞതോടെ വീടിന്റെ അടിവാരവും ഇളകിപോകുമെന്ന അവസ്ഥയായി. അതോടെ കിണർ മൂടുകയല്ലാതെ മറ്റരൊരു വഴിയുമില്ലായിരുന്നു. അങ്ങിനെ നിറയ വെള്ളമുണ്ടായിരുന്ന കിണർ മണ്ണിട്ട് മൂടി. മഴയത്ത് കിണർ ഇടിഞ്ഞ് താഴ്ന്നത് പരിസരവാസികളിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. കാരണം എന്താണെന്ന് അറിയാൻ പരിശോധന വേണമെന്നാണ് ആവശ്യം.