ക്ഷേത്രക്കുളത്തിലെ മത്സ്യത്തിനു തീറ്റ നൽകാൻ പോയ സ്കൂൾ വിദ്യാർഥി കാൽവഴുതി ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു. മഹാദേവികാട് കരിനാട്ട് (ശ്രീഹരിഭവനം) ഓമനക്കുട്ടന്റെ മകൻ പൊത്തപ്പള്ളി കെകെകെവിഎം ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ശ്രീഹരി (11) ആണ് മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിന്റെ പിൻഭാഗത്തെ കുളത്തിൽ വീണു മരിച്ചത്. മത്സ്യത്തിനു തീറ്റനൽകാൻ പോയി ഏറെ നേരമായിട്ടും കാണാതെ വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ശ്രീഹരിയുടെ സൈക്കിൾ കുളക്കരയിൽ കണ്ടെത്തി.
തുടർന്നു കുളത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ഒടുവിൽ, ഹരിപ്പാട് നിന്ന് അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലിൽ വൈകിട്ടു നാലോടെ മൃതദേഹം കണ്ടെത്തി. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരിച്ചു. മഴമൂലം കുളത്തിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. മാതാവ്: ശ്രീദേവി. ശ്രീലക്ഷ്മി സഹോദരിയാണ്. ശ്രീഹരിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.