ആലപ്പുഴയില്‍ ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണുകള്‍ കാലി. നല്‍കിയ പച്ചക്കറിയുടെ തുക കുടിശികയായതോടെ കച്ചവടക്കാരും കര്‍ഷകരും ഉല്‍പ്പന്നം നല്‍കുന്നത് നിര്‍ത്തിവച്ചതാണ് കാരണം. ഇതോടെ ജില്ലയിലെ ഔട്‍ലറ്റുകള്‍ അടച്ചുപൂട്ടിലിന്‍റെ വക്കിലായി. ദിവസവും ഒരു ലക്ഷത്തിനുമേല്‍ തുകയ്ക്ക് കച്ചവടം നടന്നിരുന്ന സ്ഥാപനത്തിനാണ് ഈ അവസ്ഥ
പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ നല്ല പച്ചക്കറി. ഹോര്‍ട്ടികോര്‍പ്പ് മുന്നോട്ടുവച്ച മുദ്രാവാക്യം. എന്നാല്‍ പൊതുജന സേവനം ലക്ഷ്യംവച്ച സ്ഥാപനത്തെ ഇനി ആരുരക്ഷിക്കുമെന്നതാണ് ചോദ്യം. ആലപ്പുഴജില്ലയില്‍ രണ്ട് സംഭരണ ശാലകളുണ്ട്. അതില്‍ തലവടിയിലെ പ്രധാന ഗോഡൗണില്‍ ഇപ്പോള്‍ ആകെയുള്ളത് ഏത്തക്കുല, ബീന്‍സ്, ചേന, കാബേജ്. പ്രതിദിനം ഒരുലക്ഷത്തിലധികം രൂപയുടെ കച്ചവടം നടന്നിരുന്ന സ്ഥാപനത്തിന്‍റെ നിലവിലെ അവസ്ഥ ആരെയും ഞെട്ടിക്കും. നേരത്തെ ഗോഡൗണ്‍ മാനേജര്‍മാരുടെ ഇടപാടിലായിരുന്നു പച്ചക്കറികള്‍ ശേഖരിച്ചിരുന്നതെങ്കില്‍ പിന്നീടത് കേന്ദ്രീകൃത സംവിധാനമാക്കി. ഇതോടെ കുടിശിക വര്‍ദ്ധിച്ചു. പണം നല്‍കാതെ പച്ചക്കറി നല്‍കില്ലെന്ന നിലപാട് കര്‍ഷകരും കച്ചവടക്കാരും സ്വീകരിച്ചതോടെ ഉല്‍പ്പന്നങ്ങളില്ലാതായി
രണ്ടു ഗോഡൗണുകളിലായി മുപ്പതു ജീവനക്കാരുണ്ട്. ഉല്‍പ്പന്നങ്ങള്‍ കിട്ടാതായതോടെ ജില്ലയിലെ മുഴുവന്‍ ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ജില്ലാ ജയില്‍ , സായി കേന്ദ്രം, അംബേദ്കര്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പാണ് സ്ഥിരമായി പച്ചക്കറി വിതരണം ചെയ്യുന്നത്. ഈ കച്ചവടം ഇല്ലാതാകുന്ന സാഹചര്യം വന്നതോടെ ലഭിക്കുന്ന പട്ടിക അനുസരിച്ചുള്ളവ പുറത്തെ കടകളില്‍ നിന്ന് വാങ്ങിനല്‍കുകയാണ് ജീവനക്കാര്‍