പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേര്പോലും ദുരുപയോഗം ചെയ്തായിരുന്നു ശാലിനി വിവാഹത്തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. കോടതിയിൽ ഉടൻ ജോലി ലഭിക്കുമെന്നും അടുത്തബന്ധുക്കൾ പൊലീസിലെ ഉന്നതഉദ്യോഗസ്ഥരാണെന്നും വിവാഹാലോചനയുമായി എത്തുന്നവരോട് ശാലിനി പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ഒരു മുൻ എംഎൽഎ അച്ഛന്റെ സഹോദരനാണെന്നായിരുന്നു വിവാഹാലോചനയുമായെത്തിയ യുവാവിനോട് ശാലിനിയുടെ അവകാശവാദം. ബന്ധം സ്ഥിരീകരിക്കുന്നത് ഇങ്ങനെയും.
ആലപ്പുഴ ജില്ലയിലുള്ള ഒരു സർക്കിൾ ഇൻസ്പെക്ടർ അമ്മാവനാണെന്നും ശാലിനി പറഞ്ഞിരുന്നു. ഇടുക്കിയിലെ ഒരു കോടതിയിൽ ഉടൻ ജോലിക്ക് കയറുമെന്നായിരുന്നു അടുത്ത കുരുക്ക്.