മന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് ജി. സുധാകരന്‍. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള യോഗം മാറ്റിവച്ച് ആലപ്പുഴ എംഎല്‍എ കൂടിയായ ധനമന്ത്രി വരട്ടാര്‍ സംരക്ഷണത്തിനായി പോയതാണ് പൊതുമരാമത്ത് മന്ത്രിയെ ദേഷ്യം പിടിപ്പിച്ചത്. കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം
മൂന്നാഴ്ച മുമ്പാണ് മഴക്കാല പൂര്‍വ്വ ശുചീകരണ അവലോകന യോഗം ആലപ്പഴുയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മന്ത്രി തോമസ് ഐസക്കിന്‍റെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും അസൗകര്യത്തെ തുടര്‍ന്ന് ഇത് മാറ്റിവച്ചിരുന്നു. അവലോകന യോഗത്തില്‍ ജി. സുധാകരന്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. രോഗങ്ങൾ തടയാനുള്ള ശ്രമങ്ങൾ മാറ്റിവച്ച് മഴനടത്തം സംഘടിപ്പിച്ചാല്‍ ആര്‍ക്കാണ് ഗുണമെന്ന് ചോദ്യം.
കടലാക്രമണം രൂക്ഷമായ തീരങ്ങളില്‍ കല്ലിടാത്തതിന് ജലസേചന വകുപ്പ് ഉദ്യോസ്ഥര്‍ക്കും കണക്കിന് കിട്ടി. കടല്‍ക്ഷോഭം തടയാന്‍ നടപടിയില്ലാത്തതിനാല്‍ പ്രദേശത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. തീരത്ത് കല്ലടിക്കില്ലെന്ന് ചിലർ പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും ജി.സുധാകരന്‍ പറഞ്ഞു.