ഒാരോ യാത്രകളും ഒരോ അനുഭവങ്ങളാണ് നൽകുന്നത്. സുഹൃത്തുക്കൾ ചേർന്നുള്ള യാത്രകൾ പലപ്പോഴും കൗതുകങ്ങളേക്കാൾ ആവേശമാണ് നൽകാറുള്ളത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാറിൽ കശ്മീർവരെ പോയിവന്ന മൂന്നു കൂട്ടുകാരുടെ യാത്രാനുഭവങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി സിയാദ് ഇബ്രാഹിം, ചാലക്കുടി സ്വദേശി ഡെൽവിൻ വർഗീസ്, കൊച്ചി സ്വദേശി ബാലമുരുഗൻ. മൂവരും വിദേശമലയാളികളാണ്. ദുബായിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന മൂവരെയും സുഹൃത്തുക്കളാക്കിയതും യാത്രയോടുള്ള കമ്പം തന്നെ. ഏതായാലും ഇക്കുറി യാത്രയ്ക്ക് അൽപം സാഹസികത കൂടി ആകാമെന്ന് വച്ചു. രാജ്യം മുഴുവൻ കറങ്ങിയുള്ള ഒരു യാത്രയ്ക്ക് ഒരുവർഷംമുമ്പ് തയായാറെടുപ്പുകൾ തുടങ്ങി. ഒടുവിൽ മെയ് 2ന് യാത്ര തിരിച്ചു. കാറിൽ പുറപ്പെട്ട സംഘം 14 സംസ്ഥാനങ്ങളിലൂടെ പതിനൊന്നായിരം കിലോമിറ്ററുകളാണ് മുപ്പത് ദിവസം കൊണ്ട് സഞ്ചരിച്ചത്. യാത്രക്കായി മുന്ന് ലക്ഷത്തോളം രൂപയാണ് ഇവർക്ക് ചിലവായത്. ചൂട് സൃഷിച്ച ബുദ്ധിമുട്ടൊഴിച്ചാൽ യാത്ര ഏറെ ആസ്വാദ്യകരമായിരുന്നെന്ന് സംഘം പറയുന്നു.
കാശ്മീരിലെത്തിയ ശേഷം കർഫ്യു പ്രഖ്യാപനമുണ്ടായത് അൽപം ആശങ്കയുണ്ടാക്കി യാത്രവേളയിൽ ഇന്ത്യൻ പട്ടാളം ചെയ്തസഹായം നന്ദിയോടെയാണ് ഒാർക്കുന്നത്. കാശ്മീരിലെ യുദ്ധഭൂമിയിലുടെയുള്ള യാത്ര മറക്കാനാവത്ത അനുഭവമാണ് നൽകിയത്.. സംസ്ഥാനത്തിന് പുറത്തേക്ക് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ദിവസങ്ങൾ നീണ്ട യാത്ര ഒരുമിച്ച് നടത്തുന്നത്. ഇത്രയും സഞ്ചരിച്ചെങ്കിലും കേരളം പോലെ മനോഹരമായ പ്രദേശം വേറെയില്ലെന്നാണ് ഇവർ പറയുന്നത്.