വൈപ്പിൻകരക്കാർക്കായി ഹൈക്കോടതിക്ക് സമീപം ബസ്്സ്റ്റാൻഡ് നിർമിക്കുമെന്ന വാഗ്ദാനം പ്രഖ്യാപനത്തിൽ ഒതുങ്ങി. വൈപ്പിനിലേക്കുള്ള യാത്രാബസുകൾ റോഡുവക്കിൽ പാർക്ക് ചെയ്യുന്നത് ഈ ഭാഗത്തെ ഗതാഗതകുരുക്കും രൂക്ഷമാക്കുന്നു.
നഗരത്തിൽ പ്രവേശിക്കുന്നതിന് അയിത്തം. ഇരുന്നൂറിലധികം സർവീസുകൾ എത്തുന്ന ഹൈക്കോടതി പരിസരത്ത് ആവശ്യത്തിന് സൗകര്യമൊരുക്കാനും ബന്ധപ്പെട്ടവർ തയ്യാറാല്ല. വെയിലും മഴയും കൊണ്ട് റോഡുവക്കിൽ കാത്ത് നിന്ന് ബസുകയറാനാണ് വൈപ്പിൻകരക്കാരുടെ വിധി.ഒരു പതിറ്റാണ്ടിനിടെ ഈ ഭാഗത്ത് ആകെയുണ്ടായത് രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാത്രം. ഇത്രയധികം യാത്രക്കാരെത്തുന്ന ഹൈക്കോടതി ജംഗ്ഷനൽ ഒരു പൊതുശൗചാലയം പോലുമില്ല. അത്യാവശ്യക്കാർക്ക് ആശ്രയം തൊട്ടടുത്ത ഹോട്ടലിലെ ശുചിമുറിയാണ്.
്മഴക്കാലത്ത് മുട്ടറ്റം വെള്ളത്തിലേക്ക് വേണം ബസിറങ്ങാൻ. മംഗളവനത്തിന് സമീപത്തായി ബസ് സ്റ്റാൻഡ് നിർമിക്കാമെന്ന പ്രഖ്യാപനത്തിന് ഗോശ്രീപലങ്ങളോളം പഴക്കമുണ്ട്.