മലയാളിയുടെ ചക്കപ്രേമം കടൽകടക്കുന്നു. ചക്കയുടെ രുചിഭേദങ്ങൾ വിദേശ രാജ്യങ്ങളില്‍ വരെ എത്തിക്കാനായി കര്‍ഷക കൂട്ടായ്മ. കോട്ടയം മുണ്ടക്കയത്തിന് സമീപം പറത്താനത്താണ് കർഷകരുടെ ഈ പുതിയ ഉദ്യമം
പാട്ടത്തിന് വാങ്ങിയ സ്ഥലത്ത് പതിനാറ് പേരടങ്ങിയ കർഷകർ ഒരു നവീന ആശയം അവതരിപ്പിച്ചു. അതിന്റെ വിളവെടുപ്പാണ് ഇപ്പോൾ ഇവിടെ. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം ചെയ്യുക എന്ന ആശയം ആദ്യം ഉയര്‍ന്നപ്പോള്‍ തന്നെ ചക്കയും അതില്‍ ഇടം പിടിച്ചു. പിന്നീട് ചക്ക ഉല്‍പ്പന്നങ്ങള്‍ മാത്രം എന്നതിലേയ്ക്കായി. ഇതോടെ ഒരു സംസ്കരണ യൂണിറ്റും സ്ഥാപിച്ചു.
ചക്ക പള്‍പ്പ്, ചക്ക അലുവ, ചക്കക്കുരു ഉപയോഗിച്ചുള്ള വിവിധ ഉൽപന്നങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമിച്ച് കയറ്റുമതി ചെയ്യാനുദ്ദേശിക്കുന്നത്. കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും ഇതിനായി പ്രത്യേക പരിശീനവും നേടിക്കഴിഞ്ഞു. നാട്ടിൽ നിന്ന് തന്നെയാണ് ചക്കശേഖരിക്കുന്നത് എന്ന്ത് മേഖലയിലുള്ളവർക്ക് ഒരു വരുമാന മാർഗം കൂടിയായി.
ഉണക്ക ചക്കയിയിലും സംഘം പരീക്ഷണം നടത്തുന്നുണ്ട്. ജെക്ക എന്നാണ് ഉൽപന്നത്തിന് നൽകിയിരിക്കുന്ന പേര്. കുടംബ ശ്രീപ്രവർത്തകരെ കൂടി പങ്കെടുപ്പിച്ചാണ് ചക്കപ്രേമികളായ ഈ കർഷ കൂട്ടായ്മയുടെ പ്രവർത്തനം