കടൽക്ഷോഭത്തെ നേരിടാൻ പരിസ്ഥിതി സൗഹൃദ കടൽഭിത്തി തയാറാകുന്നു. നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്ത റബറൈസ്ഡ് കയർ ചാക്കുകളുടെ നിര്‍മാണം ആലപ്പുഴയിലെ ഫോംമാറ്റിങ്സ് ഫാക്ടറയില്‍ തുടങ്ങി. പദ്ധതി വിജയമായാല്‍ സംസ്ഥാനത്തെ കടൽതീരങ്ങളിലെല്ലാം കയർഭൂവസ്ത്രം ഉപയോഗിച്ചുള്ള കടൽഭിത്തി സ്ഥാപിക്കും
കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ശക്തമായ കടൽഭിത്തിയെന്നത് തീരദേശവാസികളുടെ പതിറ്റാണ്ടുകളായ ആവശ്യമാണ്. പാറകിട്ടാനില്ലാത്തതു മൂലം കരിങ്കല്ലുപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പലതീരങ്ങളിലും നിലച്ചമട്ടാണ്. ഇതക്കാരണെകൊണ്ടുതന്നെ കടല്‍ കരയെ വിഴുങ്ങുകയും ചെയ്യുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തിലുള്ള കടൽഭിത്തിയെ കുറിച്ച് സർക്കാർ ആലോചിച്ചത്. തുടര്‍ന്ന് കയർഭൂവസ്ത്രത്തിൽ മണ്ണ് നിറച്ച് കടല്‍ ഭിത്തി നിർമിക്കാൻ തീരുമാനിച്ചു.
കയർ പൊതുമേഖല സ്ഥാപനമായ ഫോംമാറ്റിങ്ങ്സാണ് ഇതിനായുള്ള സഞ്ചി നിര്‍മിക്കുന്നത്. ഉപ്പുവെള്ളത്തിൽ നശിക്കാത്ത നാരുകളുപയോഗിച്ച് നിർമിക്കുന്ന കയർഭൂവസ്ത്ര സഞ്ചിക്കുള്ളിൽ റബറിന്‍റെ ആവരണമുണ്ടാകും. പതിവ് നിര്‍മ്മാണ രീതികള്‍ ശക്തമായ തിരകളെ തടയാന്‍ ഫലപ്രദമല്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു .
മണ്ണൊലിപ്പ് തടയുന്നതിനൊപ്പം കണ്ടലുകളും സസ്യങ്ങളും വളരുന്നതിനുള്ള സാഹചര്യവും കയർ ഭൂവസ്ത്ര കടൽഭിത്തിക്ക് മുകളിൽ ഉണ്ടാകും. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയില്‍ നടപ്പാക്കുന്ന പദ്ധതി വിജയകരമാണെങ്കില്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും