മലയാളി പെൺകുട്ടിയുടെ ഫ്രഞ്ച് കവിതയ്ക്കു യുനെസ്കോ പുരസ്കാരം. ആലപ്പുഴ സെന്‍റ് ജോസഫ്സ് കോളജിലെ രണ്ടാം വർഷ ബിഎസ്‍സി സുവോളജി വിദ്യാർഥിനി സിൻസിമോൾ വർഗീസ് ആണു യുനെസ്കോ രാജ്യാന്തര തലത്തിൽ നടത്തിയ കവിത മത്സരത്തിൽ വിജയിയായത്. മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നാല്‍പതു പേരിൽ ഏക ഇന്ത്യക്കാരിയാണ് ഈ മിടുക്കി.
ആലപ്പുഴ ബീച്ചിനടുത്താണ് സിന്‍സിമോളുടെ വീട്. അതുകൊണ്ടുതന്നെ തിരകളുമായി ഇഴപിരിയാത്തൊരു ബന്ധമുണ്ട്. കടലും കരയും തമ്മിലുള്ള സ്നേഹത്തെ മനുഷ്യനോടും പ്രകൃതിയോടും ഉപമിക്കുന്ന കവിത മികച്ചതെന്ന് യുനസ്കോ പറയുന്നു. ഒൻപതു മുതൽ 25 വയസു വരെ പ്രായമുള്ള വിഭാഗത്തിൽ നടന്ന മല്‍സരത്തിലാണ് സിന്‍സിമോളുടെ നേട്ടം. ഫ്രഞ്ച് വിദ്യാർഥികള്‍ ഉൾപ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി അനേകം മല്‍സരാര്‍ഥികള്‍. തീരത്തെ പൊടി മണല്‍ വളക്കൂറുള്ള ചുവന്നമണ്ണാകാന്‍ ആഗ്രഹിക്കുമ്പോള്‍ ആ മോഹം ഉപേക്ഷിക്കാന്‍ കടല്‍ ഉപദേശിക്കുന്നു. മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുകയാണെന്ന സത്യം തിരിച്ചറിയുന്ന പൊടിമണല്‍ തിരകളോട് മുട്ടിയുരുമ്മിയുള്ള ജീവിതം പരിപാവനമാണെന്ന് തിരിച്ചറിയുകയാണ്
കടലും കരയും തമ്മിലുള്ള സംഭാഷത്തിന് യുനസ്കോയുടം അംഗീകാരം. കോളജില്‍ ഫ്രഞ്ച് ആണു സിൻസിമോളുടെ രണ്ടാം ഭാഷ. മലയാളത്തിൽ കവിതയെഴുതാറുള്ള സിൻസിമോൾ അധ്യാപിക മത്സരത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ ഇംഗ്ലിഷിൽ കവിതയെഴുതി സ്വയം വിവർത്തനം ചെയ്ത് അയയ്ക്കുകയായിരുന്നു. കവിതാസമാഹാരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഈ കവയിത്രി.