കൊച്ചി മെട്രോയിൽ കുതിക്കാനൊരുങ്ങുമ്പോഴും നഗരത്തോടു ചേര്‍ന്നുകിടക്കുന്ന വൈപ്പിന്‍ ദ്വീപുവാസികള്‍ക്ക് യാത്രാദുരിതം ഒഴിയുന്നില്ല. ഗോശ്രീപാലങ്ങള്‍ വന്ന് ഒരു പതിറ്റാണ്ടുകഴിഞ്ഞിട്ടും വൈപ്പിനിലേക്ക് ആവശ്യത്തിന് ബസ് സര്‍വീസുകളില്ല. വിശാലമായ റോഡുണ്ടായിട്ടും നഗരത്തിലേക്കും തിരിച്ചും തിങ്ങിഞെരുങ്ങി യാത്രചെയ്യാനാണ് ഇന്നും വൈപ്പിന്‍കാരുടെ യോഗം
തിരക്കുള്ള സമയത്ത് വൈപ്പിൻകരയിൽ നിന്ന് നഗരത്തിലേക്കും തിരിച്ചുമുള്ള ബസുകൾ ഇങ്ങിനെയാണ്. ഇരുന്നൂറിലധികം സ്വകാര്യ ബസുകളും നാൽപതോളം കെഎസ്ആർടിസി ബസുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. തിരക്കുള്ള സമയത്ത് അധിക സർവീസുകൾ േവണമെന്നാണ് ആവശ്യം.
ബസിൽ ഇത്രയൊക്കെ ബുദ്ധിമുട്ടി നഗരത്തിലെത്തിയാലും വൈപ്പിൻകരക്കാരുടെ യാത്രാ ദുരിതം അവസാനിക്കുന്നില്ല. ദ്വീപിൽ നിന്നുള്ള ബസുകൾക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനമില്ല.