രണ്ടാംകൃഷിക്ക് വിത്ത് വിതയ്ക്കാൻ പോകുന്ന കർഷകരുടെ മടിശീല കാലി. പുഞ്ചകൃഷിയുടെ നെല്ല് നല്‍കിയ വകയില്‍ ഇരുനൂറ്റി പത്തൊമ്പതു കോടി രൂപയാണ് സപ്ലൈകോ നല്‍കാനുള്ളത്. ആലപ്പുഴ ജില്ലയില്‍ മാത്രം തൊണ്ണൂറ്റിയഞ്ചുകോടി കുടിശികയുണ്ട്.
സപ്ലൈകോയ്ക്ക് ഏപ്രിൽ ഇരുപത്തിരണ്ടുവരെ നെല്ല് നൽകിയ മുഴുവൻ കർഷകർക്കും പണം നൽകിയെന്നാണ് കൃഷിമന്ത്രിയുടെ അവകാശവാദം. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കലാണെന്ന് കര്‍ഷകര്‍ പറയുന്നു. മാര്‍ച്ചിനുശേഷം പണം കിട്ടിയിട്ടില്ലെന്നും അതിനാല്‍ രണ്ടാംകൃഷിക്കായി കടം വാങ്ങേണ്ട സ്ഥിതിയെന്നും നെല്‍കര്‍ഷകര്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് സപ്ലകോയുടെ കണക്കുകള്‍. ഇരുനൂറ്റി പത്തൊമ്പതുകോടി രൂപയാണ് നെല്ല് സംഭരിച്ച വകയില്‍ നല്‍കാനുള്ളത്. ആലപ്പുഴയില്‍ തൊണ്ണൂറ്റിയഞ്ച് കോടി, തൃശൂരില്‍ നാല്‍പ്പത്തിയാറ് കോടി എന്നിങ്ങനെ കണക്ക് നീളുന്നു. വസ്തുതകള്‍ മനസിലാക്കാതെയാണ് മന്ത്രിയുടെ പ്രസ്ഥാവനയെന്ന് കര്‍ഷകര്‍ പറയുന്നു
നെല്ലുവില കിട്ടിയിട്ട് രണ്ടാംകൃഷിക്ക് നിലം ഒരുക്കാന്‍ നിന്നാല്‍ കൃഷി നടക്കില്ലെന്ന് കര്‍ഷകര്‍ക്ക് നന്നായറിയാം. വിതക്കാനുള്ള സമയം കഴിയുകയും ചെയ്തു. പതിവുപോലെ കടം വാങ്ങി വിത്തെറിയാന്‍ തയ്യാറെടുക്കുകയാണ് കര്‍ഷകര്‍