ആലപ്പുഴ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടമായി. കേരളകോണ്‍ഗ്രസ് എം കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസും സി.പി.എമ്മും പിന്തുണച്ചു. റാന്നി പഴവങ്ങാടി പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി പിന്തുണയോടെ എൽഡിഎഫ് വിമതൻ ബോബി എബ്രഹാം പ്രസിഡന്റായി
ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി ഭരിച്ചിരുന്ന ഏക പഞ്ചായത്തായിരുന്നു തിരുവന്‍വണ്ടൂര്‍.പതിമൂന്നംഗ പഞ്ചായത്തില്‍ ആറംഗങ്ങളാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. മൂന്ന് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസിന്‍റെ അവിശ്വാസ പ്രമേയത്തെ രണ്ടുവീതം അംഗങ്ങളുള്ള കോണ്‍ഗ്രസും സി.പി.എമ്മും പിന്തുണച്ചു. മൂന്നുപാര്‍ട്ടികളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തിരുവന്‍വണ്ടൂരില്‍ ഉണ്ടായതെന്ന നിലപാടിലാണ് ബി.ജെ.പി.
റാന്നി പഴവങ്ങാടി പഞ്ചായത്തിൽ കോൺഗ്രസ് ബിജെപി പിന്തുണയോടെ എൽഡിഎഫ് വിമതർക്ക് ഭരണം. ബോബി എബ്രഹാം പ്രസിഡന്റും ലിജി ചാക്കോ വൈസ് പ്രസിഡന്റുമായി. പതിനേഴംഗ ഭരണസമിതിയിൽ എൽഡിഎഫിന് എട്ടംഗങ്ങളുടെ പിന്തുണ നേടാനായി. മൂന്ന് വിമതർക്കൊപ്പം അഞ്ച് കോൺഗ്രസ് അംഗങ്ങളും ഏക ബിജെപി അംഗവും ചേർന്നു. ഇതോടെയാണ് ആദ്യമായി കിട്ടിയ റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണം ഇടതുമുന്നണിയ്ക്ക് നഷ്ടമായത്.
വികസനമുരടിപ്പ്, അഴിമതി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷത്തുണ്ടായിരുന്ന മൂന്നംഗങ്ങൾ വിമതരായി അവിശ്വാസം കൊണ്ടുവന്നത്.