E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

കൊച്ചിയിൽ ബോട്ടപകടത്തിൽ കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മീന്‍പിടിത്ത ബോട്ടില്‍ ചരക്കുകപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്ന് കാണാതായ അസം സ്വദേശിക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍ നടപടികള്‍. 

നാവിക സേനയുടേയും തീരസംരക്ഷണസേനയുടേയും നേതൃത്വത്തിലാണ് അസം സ്വദേശി മോത്തിദാസിനായി തിരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലും തിരച്ചില്‍ ദുഷ്കരമാക്കുകയാണ്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് തിരച്ചില്‍. നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരേയും തിരച്ചിലില്‍ ഉള്‍പ്പെടുത്തും. അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശി തമ്പിദുരൈ എന്ന ആന്റണി ജോണിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. മരിച്ച അസം സ്വദേശി രാഹുല്‍ ദാസിന്റെ മൃതദേഹം രാവിലെ പത്തരയോടെ നെടുമ്പാശേരി വിമാനത്താവളം വഴി അസമിലെ ഗുവാഹത്തിയിലെത്തിക്കും. 

ബോട്ടിലിടിച്ച കപ്പല്‍ പാനമയില്‍ റജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പല്‍ ആംബര്‍ തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അന്വേഷണസംഘം. കപ്പലില്‍ നിന്ന് വിഡിആര്‍ അഥവാ വോയേജ് ഡാറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാവും. ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കു പുറമേ, നാവികസേന, തീരസംരക്ഷണ സേന, കസ്റ്റംസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ മെര്‍ക്കന്‍റൈല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ പ്രതിനിധികളും അന്വേഷണ സംഘത്തിലുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :