കോച്ചുകളിലെയും സ്റ്റേഷനുകളിലും രാജ്യാന്തര നിലവാരത്തിലുള്ള സുഖസൗകര്യങ്ങളിൽ മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും കൊച്ചി മെട്രോ അതീവ ജാഗ്രത പുലർത്തുന്നു. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുടെ നിരീക്ഷണത്തിലായിരിക്കും പ്ലാറ്റ്്ഫോമിലെത്തുന്ന യാത്രക്കാരും.
ഇക്കാണുന്ന ട്രാക്കുകളിലൂടെ സദാസമയവും പ്രവഹിക്കുന്നത് 750 വോൾട്ട് DC. അതിനാൽ തന്നെ പ്ലാറ്റ്്ഫോമിലെ സുരക്ഷയ്ക്കും അതീവ പ്രാധാന്യം നൽകിയേ തീരൂ. പഴുതടച്ചുള്ള സുരക്ഷതന്നെയാണ് മെട്രോ സ്റ്റേഷനുകളിലെ ഒാരോ പ്ലാറ്റ്്ഫോമിലും ഒരുക്കിയിരിക്കുന്നത്. ഇതാണ് ഇ.ടി.എസ് അഥവാ എമർജൻസി ട്രിപ് സിസ്റ്റം. ട്രാക്കിലേക്ക് ആരെങ്കിലും വീണാൽ സ്റ്റേഷൻ ഒാപ്പറേറ്ററോ സെക്യൂരിറ്റി ജീവനക്കാരനോ ഉടൻ തന്നെ ട്രാക്കുകളിലേക്കുള്ള പവർ കട്ട്് ഒാഫ് ചെയ്യും. അതിന് ശേഷം ഈ ബോക്സ് തുറന്ന് അകത്തുള്ള ടെലിഫോൺ ഹോട്ട്്ലൈനിലുടെ ട്രാഫിക് കൺട്രോളറെ വിവരം അറിയിക്കും. ഇനി ട്രെയിൻ കടന്ന് വരുമ്പോഴാണ് ആരെങ്കിലും ട്രാക്കിലേക്ക് വീഴുന്നതെങ്കിൽ എമർജൻസി സ്റ്റോപ് പ്ലങ്ചർ സംവിധാനത്തിലൂടെ പ്ലാറ്റ്്ഫോമിൽ നിന്ന് തന്നെ ട്രെയിൻ നിർത്താനും സാധിക്കും.
ട്രെയിനിനകത്തും അടിയന്തര സാഹചര്യങ്ങവിൽ യാത്രക്കാരെ സഹായിക്കാനായി പരിശീലനം ലഭിച്ച ജീവനക്കാർ ഉണ്ടാകും. ഇനി പ്ലാറ്റ്്ഫോമിലും ട്രെയിനിനകത്തും പാലിക്കേണ്ട സുരക്ഷാസംവിധാനങ്ങൾ അനുസരിക്കാൻ യാത്രക്കാർ കൂടി തയാറായേ മതിയാകൂ.