കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ തൃശൂർ പീച്ചിയിൽ പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നു. പീച്ചി അണക്കെട്ടിൽ നിന്ന് ശുദ്ധീകരണ പ്ലാന്റിലെക്കുള്ള പൈപ്പിലാണ് ചോർച്ച. തൃശൂർ നഗരത്തിന് മുഴുവൻ വെളളമെത്തിക്കുന്ന പൈപ്പ് ചോർന്ന് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താൻ വാട്ടർ അതോറിറ്റി തയാറാവുന്നില്ല.
തൃശൂർ നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും ദാഹം മാറ്റേണ്ട പീച്ചി അണക്കെട്ടിൽ ആശങ്കയുയർത്തി പ്രതിദിനം വെള്ളം കുറയുകയാണ്. അതിനിടയിലാണ് അതെ ഡാമിലെ വെള്ളം ഇങ്ങിനെ വൻതോതിൽ പാഴാകുന്നത്. ഡാമിൽ നിന്ന് ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിലാണ് വൻ ചോർച്ചകളുള്ളത്. പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്.
വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലെ ചെർച്ച തുടങ്ങി ആറ് മാസമായെങ്കിലും അറ്റകുറ്റപ്പണി നടത്താതിരുന്നതോടെയാണ് പരിസരമാകെ പരന്നൊഴുകുന്ന രീതിയിൽ ചൊർച്ച വർധിച്ചത്. ഇതി ചോർച്ച പരിഹരിക്കാൻ വെള്ളം വിതരണം പൂർണമായി തടസപ്പെടുത്തേണ്ടതിനാൽ തൃശൂർ പൂരം കഴിഞ്ഞ ശേഷം അറ്റകുറ്റപ്പണി നടത്താനാണ് ആലോചന. അതിനാൽ ഒരാഴ്ചയോളം ഇനിയും വെള്ളം പാഴാകുമെന്ന് ചുരുക്കം.
Advertisement