തൃശൂർ മെഡിക്കൽ കോളജില്‍ പുതിയ ചികില്‍സാ സംവിധാനങ്ങളുടെ നിർമാണം പൂർത്തിയായിട്ടും രോഗികൾക്ക് തുറന്ന് നൽകുന്നില്ല. കാത്ത് ലാബും കാൻസർ ഡെ കെയർ സെന്ററും അടക്കം കോടികൾ മുടക്കി പൂർത്തിയാക്കിയ നൂതന സംവിധാനങ്ങളാണ് നോക്കുകുത്തിയായത്. ഉദ്ഘാടനത്തിന് മന്ത്രിമാരുടെ സമയം കിട്ടാത്തതാണ് കാരണമെന്ന് ആക്ഷേപം.
മെഡിക്കൽ കോളജ് തുടങ്ങി 35 വർഷമായെങ്കിലും ഹൃദയശസ്ത്രക്രീയക്കോ ചികിത്സക്കോ ഉള്ള യാതൊരു സംവിധാനവും ഇവിടെയില്ല. ഇതിന് പരിഹാരമായാണ് ഹൃദയശസത്രക്രീയ നടത്താൻ ആധുനിക സൗകര്യമുള്ള കാത്ത് ലാബ് തയാറാക്കിയത്. ഉപകരണങ്ങളും ഡോക്ടറും ജീവനക്കാരുമൊക്കെയായി ലാബ് തയാറായി മാസങ്ങളായിട്ടും ഇപ്പോളും പൂട്ടിയിട്ടിരിക്കുകയാണ്.
കീമോതെറാപ്പിക്കും റേഡിയേഷനും ശേഷം കാൻസർ രോഗികൾക്ക് വിശ്രമിക്കാനായാണ് ഡേ കെയർ സെന്റർ നിർമിച്ചത്. കോടികൾ മുടക്കി സംസ്ഥാനത്തെ ഏറ്റവും മികച്ച രീതിയിലുള്ള ലാബ് ഒരുക്കിയിട്ടും രോഗികൾക്ക് തുറന്ന് കൊടുത്തിട്ടില്ല. കാരണമെന്തെന്ന് ഒരു മാസം മുൻപ് എം. പി പറഞ്ഞിതിങ്ങിനെ.
നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്ത് കിടക്കുകയാണ് ഡെന്റൽ കോളജും. ഇപ്പോൾ താൽകാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയില്ലങ്കിൽ അടുത്ത ബാച്ചിന്റെ അംഗീകാരം പോലും തുലാസിലാവും. ട്രോമാ കെയർ, സി.ടി.സ്കാൻ ഇങ്ങിനെ ഉദ്ഘാടനത്തിന് മന്ത്രിമാർക്ക് സമയമില്ലാത്തതിനാൽ രോഗികൾക്ക് ഉപകാരമാവാത്ത നൂതന സൗകര്യങ്ങളുടെ പട്ടിക നീളുകയാണ്.