കേരള ഫീഡ്സിലെ കാലിത്തീറ്റ ക്ഷാമം മൂലം സർക്കാരിന്റെ കന്നുകുട്ടി പരിപാലന പദ്ധതി അവതാളത്തിൽ. സബ്സിഡി നിരക്കില്‍ കാലിത്തീറ്റ കിട്ടാതായതോടെ കന്നുകാലി കർഷകരും ദുരിതത്തിലായി.
കന്നുകുട്ടികളെ വളർത്തി വലുതാക്കി അവ പാൽ ചുരത്തി വരുമാനം കിട്ടുമ്പോഴേക്കും കർഷകരുടെ നടുവൊടിയും പശുക്കിടാങ്ങൾ രണ്ട് വർഷം പ്രായമെത്തും വരെ നന്നായി പരിപാലിച്ചില്ലെങ്കിൽപ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്നും വരും.ഇത് മനസ്സിലാക്കിയാണ് കൃഷിവകുപ്പ് കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം തുടങ്ങിയത്. പദ്ധതി പാളിയതോടെ കന്നുകുട്ടികളെ വിറ്റൊഴിവാക്കേണ്ട ഗതികേടിലാണ് കർഷകർ
പദ്ധതി നടത്തിപ്പിനായി കാലിത്തീറ്റ നൽകിയിരുന്ന കേരളഫീഡ്സ് പണിപറ്റിച്ചതോടെയാണ് പലയിടത്തും കന്നുകുട്ടികൾ പട്ടിണിയിലായത്. സ്വകാര്യവിപണിയിലും കേരളഫീഡ്സിന്റെ കാലിത്തീറ്റ കിട്ടാനില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തു
കോഴിക്കോട് തിരുവങ്ങൂരിലെ ഫാക്ടറി പ്രവർത്തിപ്പിച്ചാൽ തീരാവുന്നതേയുള്ളു കേരളഫീഡ്സിലെ കാലിത്തീറ്റ ക്ഷാമം.പക്ഷെ കേരളഫീഡ്സിലെ അനാസ്ഥയിൽ തിന്നുകൊഴുക്കുന്നത് സ്വകാര്യ കമ്പനികളാണ്