സഞ്ചാരികൾക്കായി ബോട്ട് സർവീസ് ആരംഭിച്ചാണ് തട്ടേക്കാട് പക്ഷി സങ്കേതം ഇത്തവണ വനദിനം ആചരിക്കുന്നത്. പക്ഷിസങ്കേതത്തിലെ മുഖ്യ ആകർഷണങ്ങളായ ശലഭോദ്യാനവും നക്ഷത്രവനവും നവീകരിച്ചിട്ടുമുണ്ട്.
പക്ഷികളുടെ പറുദീസയാണ് തട്ടേക്കാട്. ഇരുപത്തിയഞ്ച് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന സങ്കേതത്തിൽ മുന്നൂറിലധികം പക്ഷി ഇനങ്ങളാണുള്ളത്. കൂടുതൽ വിനോദ സഞ്ചാരികളെ പക്ഷി സങ്കേതത്തിലേക്ക് ആകർഷിക്കാനാണ് ബോട്ട് സർവീസ് ആരംഭിച്ചത്.
ഒരു മണിക്കൂർ ബോട്ട് യാത്രയ്ക്ക് ഇരുന്നൂറ് രൂപയാണ് നിരക്ക്. ഗൈഡിന്റെ സഹായത്തോടെ വനത്തിലൂടെ ട്രക്കിങ്ങും ഒരുക്കിയിട്ടുണ്ട്. വനസൗന്ദര്യം കൂടുതൽ ആസ്വദിക്കാന്‍ സഞ്ചാരികൾക്ക് പക്ഷി സങ്കേതത്തിനുള്ളിൽ താമസ സൗകര്യവും ലഭ്യമാണ്.
പക്ഷിസങ്കേതത്തിലെ ശലഭോദ്യാനവും നക്ഷത്രവനവും മിനികാഴ്ച്ചബംഗ്ലാവുമൊക്കെ മുഖം മിനുക്കി സഞ്ചാരികളെ എതിരേൽക്കാൻ തയാറിക്കഴിഞ്ഞു.