vt-modi

ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാല് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. യുദ്ധം ഒരു ദിവസമെങ്കിലും നേരത്തെ അവസാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാക്കിസ്ഥാനും ബാധകമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായെന്നും ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ ബല്‍റാം ചോദിക്കുന്നു. ഈ വെടിനിർത്തൽ കൊണ്ട് ഇന്ത്യ എന്താണ് നേടിയത്? ഇന്ത്യയിൽ ആക്രമണം നടത്തിയ ഒരു പാക് ഭീകരവാദിയെ എങ്കിലും ഇതിനിടയിൽ പിടികൂടാനായോ? അവരെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായോ എന്നും ബല്‍റാം ചോദിക്കുന്നു. 

കുറിപ്പ്

യുദ്ധം ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ അവസാനിക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ മൂന്ന് നാല് ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു

1) കശ്മീർ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ബൈലാറ്ററൽ വിഷയമാണെന്നും ഒരു മൂന്നാം കക്ഷിയേയും അതിൽ ഇടപെടുത്തില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഇന്നിപ്പോൾ അമേരിക്കൻ പ്രസിഡണ്ട് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാക്കിസ്ഥാനും ബാധകമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി?

2) ഈ വെടിനിർത്തൽ കൊണ്ട് ഇന്ത്യ എന്താണ് നേടിയത്? ഇന്ത്യയിൽ ആക്രമണം നടത്തിയ ഒരു പാക് ഭീകരവാദിയെ എങ്കിലും ഇതിനിടയിൽ പിടികൂടാനായോ? അവരെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായോ?

3) ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ സൈനിക നടപടി മിതവും ലക്ഷ്യ കേന്ദ്രിതവും യുദ്ധവ്യാപനത്തിലേക്ക് നയിക്കാത്ത തരത്തിലുള്ളതുമായിരുന്നു. എന്നാൽ ഇതിനേത്തുടർന്ന് പാക്കിസ്ഥാൻ നമ്മുടെ സിവിലിയൻ മേഖലയിലാണ് ഷെൽ ആക്രമണം നടത്തി നിരവധി സാധാരണ പൗരന്മാരെ കൊന്നൊടുക്കിയത്. ഇതിന് പാക്കിസ്ഥാന് തിരിച്ചടി നൽകാൻ നമുക്ക്‌ ഇതിനോടകം കഴിഞ്ഞിട്ടുണ്ടോ?

4) 1948ലെ വെടിനിർത്തലിന്റെ പേരിൽ ജവഹർലാൽ നെഹ്രുവിനെയും സിംല കരാറിന്റെ പേരിൽ ഇന്ദിരാഗാന്ധിയെയും ഇപ്പോഴും അധിക്ഷേപിക്കുന്ന സംഘ് പരിവാർ ഇന്നിപ്പോൾ ഒരു നേട്ടവും നേടിയെടുക്കാതെ മോദി സർക്കാർ സ്വീകരിച്ച വെടിനിർത്തലിനെ എന്ത് പറഞ്ഞു ന്യായീകരിക്കും?

ENGLISH SUMMARY:

Following the declaration of a ceasefire between India and Pakistan, Congress leader VT Balram raised pointed questions on Facebook, casting doubt on the outcomes of the diplomatic development. While welcoming the end of hostilities, he questioned the nature of the ceasefire, especially one that was allegedly facilitated by US mediation. “How did we end up in a situation where Donald Trump announces a decision binding on both India and Pakistan?” Balram asked. He further challenged the effectiveness of India’s response, asking whether the country had managed to capture even one Pakistani terrorist involved in the recent attacks, and whether Pakistan had been held accountable for sheltering them. His post comes amid a growing debate on whether the ceasefire represents a diplomatic success or a missed opportunity for justice.