ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടി കൊടുത്തു കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു. എഫ് 16, എഫ് 17 വിമാനങ്ങളാണ് സൈന്യം തകർത്തത്. ജയ്സാൽമേർ, അഖ്നൂർ, പത്താന്‍ കേട്ട് എന്നിവിടങ്ങളിലാണ് വിമാനങ്ങൾ വെടിവച്ചിട്ടത്. പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ ആർ രാമാനന്ദ് ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പ് സൈബറിടത്ത് വൈറലായി. അടിയന്തിര സന്ദേശം എന്ന് പറഞ്ഞ് തുടങ്ങിയ കുറിപ്പില്‍ എല്ലാവരും 1008 തവണ ശ്രീ രാമ നാമം ജപിക്കണമെന്നും നമ്മള്‍ വലിയ അക്രമം നേരിട്ട് കൊണ്ടിരിക്കുന്നുവെന്നു, ശത്രുക്കളെ സൈന്യം തകര്‍ത്തെറിയാന്‍ സങ്കല്‍പം ചെയ്യുക എന്നും കുറിപ്പില്‍ പറയുന്നു.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഭീകരതക്കെതിരെ കശ്മീരിലേക്ക് ബുള്ളറ്റ് യാത്രക്ക് ഒരുങ്ങുകയാണെന്ന് ആർ രാമാനന്ദ് അറിയിച്ചിരുന്നു. അതേ സമയം ശക്തമായ പ്രത്യാക്രമണം തുടരുകയാണ് ഇന്ത്യ. പഞ്ചാബിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കി. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു