ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

മതം ചോദിച്ചാണ് പെഹല്‍ഗാമില്‍ പാക് ഭീകരര്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നും, ഭാരതം ഒറ്റക്കെട്ടായി ഇതിന് മറുപടി നല്‍കിയിരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 

പോരാട്ടത്തിന് തയ്യാറായിരിക്കാന്‍ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കാനായി രാജ്നാഥ്സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നയതന്ത്ര കാര്യാലയം അടച്ചുപൂട്ടിയേക്കും.

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ–സൗദി സംയുക്ത പ്രസ്താവനയിറക്കി. ഭീകരര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്നും പ്രസ്താവനയില്‍ പറയുന്നു. സുരക്ഷ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് ഉന്നതതലയോഗം ചേരും. ഭീകരര്‍ക്കുമുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും അമിത് ഷാ പറഞ്ഞു. 

ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലഷ്കറെ സംഘടനയായ ദ് റെസിസ്റ്റന്‍റ് ഫ്രണ്ട് വീണ്ടും പ്രകോപനപരമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കേവലം വിനോദസഞ്ചാരികളെയല്ല, സൈനിക ഉദ്യോഗസ്ഥരെയാണ് കൊന്നതെന്ന് ഭീകരസംഘടന അവകാശവാദമുന്നയിക്കുന്നു. ഇന്ത്യ ആക്രമണത്തില്‍നിന്ന് പാഠം പഠിക്കണമെന്നാണ് അവരുടെ താക്കീത്. ആക്രമണത്തില്‍ ഒരു ഐബി ഉദ്യോഗസ്ഥനും നാവികസേന ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ ന്യായീകരണം സേനാ കേന്ദ്രങ്ങള്‍ തള്ളി. 

ENGLISH SUMMARY:

Rajeev Chandrasekhar fb post about pahalgam attack