malavika-g-nair

TOPICS COVERED

2024ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമാനമായി മലയാളികളും. മാളവിക ജി.നായര്‍, സോണറ്റ്, റീനു അന്ന മാത്യു, ദേവിക പ്രിയദര്‍ശിനി, നന്ദന ജി.പി എന്നിവരാണ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. റാങ്ക് ലിസ്റ്റിലെ ആദ്യമലയാളിയായ മാളവിക അമ്മയായി ദിവസങ്ങള്‍ക്കകമാണ് പരീക്ഷ എഴുതിയത്. 45–ാം റാങ്ക് നേടിയ മാളവികയുടെ ഭര്‍ത്താവ് നന്ദ ഗോപനും ഐപിഎസ് ഉദ്യോഗസ്ഥനാണ്. കുടുംബത്തിന്‍റെ വലിയ പിന്തുണയുണ്ടായിരുന്നുവെന്നും ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഫലം എങ്ങനെയാവുമെന്ന് സംശയുണ്ടായിരുന്നുവെന്നും മാളവിക മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇത് മാളവികയുടെ അവസാന ശ്രമമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് മകന്‍ ആദിവിശേഷ് ജനിച്ചത്. 20ാം തിയതി പരീക്ഷ. 'യുപിഎസ്​സി പ്രവചനാതീതമാണെന്ന് എല്ലാവരും പറയും. എഴുത്തുപരീക്ഷയാണ് ഏറ്റവും പ്രധാനം. അന്ന് ഇവന്‍ വളരെ ചെറുതായിരുന്നു. ഇന്‍റര്‍വ്യൂവിന് പോയപ്പോഴും ഒപ്പം കൊണ്ടുപോയി,' മാളവിക പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ റവന്യു സര്‍വീസില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയാണ് മാളവിക. 

പരീക്ഷാനാളുകളില്‍ കുടുംബത്തിന്‍റെ വലിയ പിന്തുണയും മാളവികക്ക് ഉണ്ടായിരുന്നു. ഭര്‍ത്താവ് കുട്ടിയില്ലാതെ തന്നെ പരീക്ഷ എഴുതാന്‍ പാടാണ്. ഇത്രയും പരിശ്രമിച്ചതിന് ഈ ഫലം ഞാന്‍ പ്രതീക്ഷിച്ചിരുന്നു, മാളവികയുടെ പങ്കാളി നന്ദ ഗോപന്‍ പറഞ്ഞു. 

ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും ഡോങ്ഗ്രെ അര്‍ചിത് പരാഗ് മൂന്നാം റാങ്കും നേടി. വിവിധ സര്‍വീസുകളിലേക്കായി 1009 പേരുടെ പട്ടിക (725 പുരുഷന്‍മാരും 284 സ്ത്രീകളും) യാണ് യുപിഎസ്​സി പ്രസിദ്ധീകരിച്ചിട്ടുള്ളത്. 5,83,213 പേരാണ് ഇക്കുറി ജൂണില്‍ നടന്ന പ്രിലിമിനറി പരീക്ഷ എഴുതി. ഈ കടമ്പ കടന്ന 14,627 പേര്‍ മെയിന്‍ സെപ്റ്റംബറില്‍ നടന്ന മെയിന്‍ പരീക്ഷ എഴുതി. ഈ പരീക്ഷയും കടന്ന 2845 പേരാണ് വ്യക്തിഗത അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ENGLISH SUMMARY:

Malayalis have made their mark in the 2024 Civil Services Examination. Malavika G. Nair, Sonnet, Reenu Anna Mathew, Devika Priyadarshini, and Nandana G.P. secured positions in the rank list. Notably, Malavika, the highest-ranking Malayali, appeared for the exam just days after becoming a mother.