pv-anvar-041

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫിന് അകത്തൊരു കസേര, ഇതാണ് പി.വി.അൻവറിന്റെ ആഗ്രഹം. എന്നാൽ, അൻവർ നേതൃത്വം നൽകുന്ന തൃണമൂലിനെ മുന്നണിയിൽ എടുക്കുന്നതിനോട് കോൺഗ്രസിന് മാത്രമല്ല മറ്റു ചില ഘടകകക്ഷികൾക്കും എതിർപ്പുണ്ട്. നിലമ്പൂരിൽ അൻവറിന്റെ പിന്തുണ ആഗ്രഹിക്കുമ്പോഴും അദ്ദേഹം വയ്ക്കുന്ന ഉപാധികൾക്കെല്ലാം കീഴടങ്ങിയാൽ മുന്നണിക്കുള്ളിലെ രസതന്ത്രം തന്നെ പൊളിയുമെന്ന് കോൺഗ്രസ് ആശങ്കപ്പെടുന്നു. 

ദേശീയതലത്തിൽ, കോൺഗ്രസിനെ നിരന്തരം ആക്രമിക്കുന്ന തൃണമൂലിനെ മുന്നണിയുടെ എടുക്കുന്നതിനോട് നേതൃത്വത്തിന് താല്പര്യം ഇല്ല. യുഡിഎഫിന്റെ ഭാഗമല്ലാതെ തന്നെ കെ.കെ.രമയുടെ ആർ.എം.പി പ്രതിപക്ഷത്തോടെ സഹകരിച്ച് നിൽക്കുന്നത് ഉദാഹരണമായി നേതൃത്വം ഉയർത്തിക്കാട്ടുന്നുണ്ട്. നിലമ്പൂരിൽ നിരുപാധിക പിന്തുണ നൽകിയാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിന് യുഡിഎഫിന്റെ പിന്തുണ ഉണ്ടാകും.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് മല്‍സരിക്കുന്ന തവനൂർ അല്ലെങ്കിൽ പട്ടാമ്പി ആണ് അൻവറിന്‍റെ മനസ്സിൽ. കോൺഗ്രസിന്റെ നിലപാട് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ എപി അനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ അൻവർ നൽകാനിരിക്കുന്ന മറുപടിയിൽ ഊന്നിയാകും ബുധനാഴ്ച കോൺഗ്രസ് നേതൃത്വം നടത്തുന്ന ചർച്ചകൾ നീങ്ങുക.

ENGLISH SUMMARY:

Through the Nilambur by-election, the UDF aims to secure an internal seat — a move aligned with P.V. Anvar's aspirations. However, there is opposition not only from the Congress but also from other constituent parties regarding the inclusion of Anvar-led Trinamool in the alliance. While Anvar’s support is seen as crucial in Nilambur, Congress is concerned that conceding to all his conditions may disrupt the internal dynamics of the alliance.